കോട്ടയം : കോട്ടയം കുമാരനെല്ലൂരിൽ നായ വളർത്തലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ കേസിൽ രണ്ടാംപ്രതി കോടതിയിൽ കീഴടങ്ങി.പനച്ചിക്കാട് പൂവൻതുരുത്ത് സമീപം ആതിരാ ഭവൻ വീട്ടിലാൽ അനന്തു പ്രസന്നൻ (27) ആണ് തൊടുപുഴ ലഹരി വിരുദ്ധ കേസുകൾ പരിഗണിക്കുന്ന കോടതിയിൽ കീഴടങ്ങിയത്.കഴിഞ്ഞ മാസമാണ് കുമാരനെല്ലൂരിലെ ഡെൽറ്റ കെ 9 നായ പരിശീലന കേന്ദ്രത്തിൽ നിന്നും, 18 കിലോ കഞ്ചാവ് പിടികൂടിയത്.
ഈ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന സ്വദേശിയായ പാറാമ്പുഴ സ്വദേശി റോബിൻ ജോർജിനെ അഞ്ചുദിവസത്തിനുശേഷം പോലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് തന്റെ പരിശീലന കേന്ദ്രത്തിൽ കഞ്ചാവ് വച്ചത് സുഹൃത്തായ പനച്ചിക്കാട് സ്വദേശിയാണെന്ന് വെളിപ്പെടുത്തിയത്. തന്റെ ബിസിനസ് സാമ്രാജ്യം തകർക്കാൻ വേണ്ടി കരുതിക്കൂട്ടി ചെയ്തതാണെന്നും റോബിൻ പറഞ്ഞിരുന്നു.
യുവാവിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിലെയടക്കം പ്രതിയാണ് അനന്തു പ്രസന്നൻ.