രാജ്യത്ത് സൂയിസൈഡ് പോഡുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സ്വിറ്റ്സർലൻഡ്. വൈദ്യശാസ്ത്രത്തിന്റെ സഹായമില്ലാതെ സ്വയം മരിക്കാനുളള സംവിധാനമാണ് സൂയിസൈഡ് പോഡുകളിലൂടെ ഉദ്ദേശിക്കുന്നത്. ഒരു സ്വിച്ചിട്ടാൽ മറ്റൊരാളുടെയും സഹായമില്ലാതെ മരണം ഉറപ്പാക്കാം എന്നതാണ് ഈ സൂയിസൈഡ് പോഡുകളുടെ പ്രത്യേകത.

ഈ സൂയിസൈഡ് പോഡുകൾ അഥവാ ആത്മഹത്യാ വാഹിനികളുടെ ചിത്രവും സ്വിറ്റ്‌സർലൻഡ് പുറത്തുവിട്ടിട്ടുണ്ട്. 18 സ്വിസ് ഫ്രാങ്കാണ് ഈ സൂയിസൈഡ് പോഡുകൾ ഉപയോഗിക്കുന്നതിനാണ് സ്വിറ്റ്സർലൻഡ് ഈടാക്കുക. അതായത് ഏകദേശം 1700 ഇന്ത്യൻ രൂപയാണ് മരിക്കാൻ വേണ്ടിവരുന്ന ചെലവ്.

ഏകദേശം 50 വയസ് കഴിഞ്ഞവർക്കായാണ് സൂയിസൈഡ് പോഡുകൾ അവതരിപ്പിക്കുന്നത്. ചില സാഹചര്യങ്ങളിൽ 18 വയസ് പൂർത്തിയായ മാരകരോഗത്താൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്കും സൂയിസൈഡ് പോഡുകൾ ഉപയോഗിക്കാം അനുമതി ലഭിച്ചേക്കാം എന്നും റിപ്പോർട്ടുകൾ പറയുന്നു.

ഈ സൂയിസൈഡ് പോഡുകൾക്ക് സാർക്കോ ക്യാപ്സൾ എന്നാണ് സ്വിറ്റ്സർലൻഡ് പേര് നൽകിയിരിക്കുന്നത്. 5 മിനിറ്റിനുള്ളിൽ തന്നെ വേദനയില്ലാത്ത മരണം സംഭവിക്കും എന്നതാണ് ഈ സാർക്കോ ക്യാപ്സളുകളുടെ പ്രത്യേകത. ഒരാൾക്ക് മാത്രം കയറിക്കിടക്കാവുന്ന തരത്തിലാണ് ഈ ക്യാപ്സളുകൾ ഒരുക്കിയിരിക്കുന്നത്.

സാർക്കോ ക്യാപ്‌സുളിനുള്ളിൽ നൈട്രജൻ നിറച്ചാണ് പ്രവർത്തനം. ഈ നൈട്രജൻ ശ്വസിക്കുന്നതോടെ ഇതിൽ കിടക്കുന്ന വ്യക്തി ഹൈപ്പോക്സിയ എന്ന അവസ്‌ഥയിലേക്ക് പോകും. അതായത് കോശങ്ങളിൽ ഓക്സിജന്റെ അളവ് കുറയുന്ന അവസ്‌ഥയിലേക്ക് പോകും.

ഇതോടെ വേദനയില്ലാതെ വെറും 5 മിനിറ്റിനുളളിൽ മരണം സംഭവിക്കും. പണം കൊടുത്ത് ഏതൊരാൾക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താം എന്നു കരുതേണ്ട. മരിക്കാൻ തയാറെടുക്കുന്ന ആളുടെ മാനസികനില കൂടി പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷമേ ഇതിനനുവദിക്കൂയെന്ന് സൂയിസൈഡ് പോഡുകളുടെ നിർമാതാക്കളായ “ദ് ലാസ്‌റ്റ് റിസോർട്ട് ഓർഗനൈസേഷൻ’ സിഇഒ ഫ്ലോറിയൻ വില്ലറ്റ് പറഞ്ഞു.

പോഡികനത്ത് കയറി നിൽക്കുന്നയാളോട് പോഡ് ചില ചോദ്യങ്ങൾ ചോദിക്കും. പറയുന്ന ഉത്തരങ്ങൾക്കനുസരിച്ചാണ് അവസാനം ഇനി നിങ്ങൾക്ക് മരിക്കാനുളള ബട്ടനിൽ പ്രസ് ചെയ്യാം എന്ന ശബ്ദ സന്ദേശം ലഭിക്കുന്നത്. ഇത് അമർത്തുന്നതോടെ പതുക്കെ പതുക്കെ ആ വ്യക്തി നൈട്രജൻ ശ്വസിച്ച് മരണത്തിലേക്ക് വഴുതി വീഴും. സൂയിസൈഡ് പോഡുകൾ എവിടെയായിരിക്കും സ്‌ഥാപിക്കുക?

ആരാണ് ആദ്യം ഇത് ഉപയോഗിക്കാൻ പോകുന്നത് എന്ന ചോദ്യങ്ങളൊക്കെ ഉയരുന്നുണ്ടെങ്കിലും അതൊന്നും പരസ്യമാക്കാനാകില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. തികച്ചും സ്വകാര്യമായ ഒരിടത്തായിരിക്കും ഈ പോഡുകൾ സ്‌ഥാപിക്കുക എന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. പ്രകൃതിഭംഗി ആസ്വദിച്ച് സമാധാനത്തോടെ മരിക്കാൻ പറ്റുന്ന ഒരു അന്തരീക്ഷത്തിലായിരിക്കും പോഡുകൾ സ്‌ഥാപിക്കുക എന്നും നിർമാതാക്കൾ വ്യക്തമാക്കി.

അതേസമയം സ്വയം ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് മാത്രമാണ് ഈ പോഡുകൾ അനുവദിക്കുക എന്നും വധശിക്ഷ പോലുള്ള കേസുകളിൽ ഈ പോഡുകൾ അനുവദിക്കില്ല എന്നും നിർമാതാക്കൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *