ഡൽഹി : 18-ാമത് ജി20 ഉച്ചകോടിക്ക് രാജ്യതലസ്ഥാനത്ത് പ്രൗഢഗംഭീരമായ തുടക്കം. ഇന്ത്യയുടെ വൈവിധ്യം നിറഞ്ഞ ചരിത്ര-സംസ്കാരത്തിന്റെ പ്രദർശന വേദി കൂടിയായി മാറിയിരിക്കുകയാണ് ഉച്ചകോടി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കരകൗശല വസ്തുക്കളുടെ വിശാലമായ പ്രദര്‍ശനത്തിനൊപ്പം വിവിധ രുചികൾ ഉൾപ്പെടുത്തിയ സ്പെഷ്യല്‍ മെനുവും ഒരുക്കിയിരിക്കുന്നു.
അതില്‍ രാജസ്ഥാനി സ്പെഷ്യല്‍ ദാല്‍ ബത്തി ചുര്‍മ മുതൽ ദക്ഷിണേന്ത്യന്‍ ഭക്ഷണമായ മസാല ദോശ വരെ ഇടം പിടിച്ചിട്ടുണ്ട്. വെജിറ്റേറിയൻ ഭക്ഷണങ്ങളുടെ പലവിധ വെറൈറ്റികളാണ് അതിഥികള്‍ക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്.എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്ഷണവും ഒരുക്കിയുള്ള രാജകീയ വിരുന്നിൽ സ്ട്രീറ്റ് ഫുഡ് വിഭവങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ബിഹാറില്‍ നിന്നും ലിട്ടി ചോഖ, രാജസ്ഥാനി സ്പെഷ്യല്‍ ദാല്‍ ബത്തി ചുര്‍മ, പഞ്ചാബില്‍ നിന്നും ദാല്‍ തട്ക, ഭക്ഷിണേന്ത്യന്‍ ഭക്ഷണങ്ങളായ ഊത്തപ്പം, ഇഡ്ഡലി, മസാല ദോശ, ജിലേബി, ബംഗാളി രസഗുള തുടങ്ങിയവയാണ് മെനുവില്‍ ഉള്ളത്. കൂടാതെ ഗോള്‍ഗപ്പ, വടാ പാവ്, സമൂസ, ദഹി ബല്ലാ, ബേല്‍പൂരി, ചട്പടി ചാട്ട് തുടങ്ങിയ സ്ട്രീറ്റ് ഫുഡ്ഡും മെനുവില്‍ ഇടം പിടിച്ചിട്ടുണ്ട്.