ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ യുവാവിന് തടവും പിഴയും. വൈക്കം വെള്ളൂർ ചന്ദ്രമല ഭാഗത്ത് ചേനക്കാലയിൽ വീട്ടിൽ സിജോമോനെ(41)യാണ് അതിവേഗ കോടതി പോക്സോ കേസിൽ ശിക്ഷിച്ചത്. 47 വർഷം തടവും 30000 രൂപ പിഴയുമാണ് കോട്ടയം സ്പെഷ്യല്‍ ഫാസ്ട്രാക്ക് കോടതി ജഡ്ജ് വി. സതീഷ് കുമാർ ശിക്ഷ വിധിച്ചത്.

2024 ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. അയർകുന്നം പൊലീസാണ് കേസെടുത്തത്. പ്രായപൂർത്തി ആകാത്ത ആണ്‍കുട്ടിയെ സിജോമോൻ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. അയർകുന്നം ഇൻസ്‌പെക്ടർ അനൂപ് ജോസിനായിരുന്നു അന്വേഷണ ചുമതല. പോള്‍ കെ. എബ്രഹാം പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു.
