ഓടുന്ന ട്രെയിനില്‍ നിന്ന് കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞു കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍. ഝാര്‍ഖണ്ഡിലെ പശ്ചിമ സിംഗ്ഭും ജില്ലയിലെ മജ്ഗാവ് സ്വദേശിനിയായ മുദ്രാവതി ഗോപെയാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി ഹൗറ-ബാര്‍ബില്‍ ജന്‍ ശതാബ്ദി എക്‌സ്പ്രസില്‍ ഖര്‍സവാന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രാജ്ഖര്‍സവാന്‍, മഹാലിമരുപ് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലായിരുന്നു സംഭവം. റെയില്‍വേ ട്രാക്കിന് സമീപത്ത് നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

ഒന്നര മാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് ഓടുന്ന ട്രെയിനില്‍ നിന്ന് ഇവര്‍ പുറത്തേക്ക് എറിഞ്ഞത്. മൂന്ന് വയസ് പ്രായമുള്ള മറ്റൊരു കുട്ടിയെക്കൂടി ട്രെയിനില്‍ നിന്ന് പുറത്തേക്ക് എറിയാന്‍ ശ്രമിച്ചപ്പോള്‍ സഹയാത്രക്കാര്‍ തടഞ്ഞു. തുടര്‍ന്ന് ഇവരെ റെയില്‍വേ സംരക്ഷണ സേനയ്ക്ക് കൈമാറി. ഖര്‍സവാന്‍ പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഗൗരവ് കുമാര്‍ പിടിഐയോട് പറഞ്ഞു.

പശ്ചിമ ബംഗാള്‍ സ്വദേശിയായ മുഹമ്മദ് ഷഹാബുദ്ദീന്‍ എന്നയാള്‍ക്കൊപ്പമാണ് ഇവര്‍ 4 വര്‍ഷമായി താമസിച്ചിരുന്നത്. എന്നാല്‍ പശ്ചിമ സിംഗ്ഭുമിലുള്ള സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചതിന് പിന്നാലെ ഇവര്‍ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *