ദുബായ്: ദുബായിലെ ദെയ്റ നായിഫിലുണ്ടായ വന്‍ തീപിടുത്തത്തില്‍ മലയാളി ദമ്പതികൾ അടക്കം 16 പേര്‍ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി റിജേഷ് (38), ഭാര്യ ജെഷി (32) എന്നിവരാണ് മരിച്ച മലയാളികൾ. ഒൻപതുപേർക്ക് പേർക്ക് ഗുരുതരമായി പരുക്കേറ്റു എന്നാണ് റിപ്പോർട്ട്.
ദെയ്റയിലെ ട്രാവൽസ് കമ്പനി ജീവനക്കാരനായിരുന്ന റിജേഷിന്റെ മുറിയിലേക്ക് അടുത്ത മുറിയിൽ നിന്നും തീപടരുകയായിരുന്നു. പുക ശ്വസിച്ചാണ് ഇരുവരുടെയും മരണം.
മലപ്പുറം സ്വദേശികളായ ദമ്പതികളെ കൂടാതെ രണ്ട് തമിഴ്‌നാട് സ്വദേശികളും മരിച്ചു. കൂടാതെ പത്ത് പാക്കിസ്ഥാൻ സ്വദേശികളും രണ്ട് ആഫ്രിക്കൻ സ്വദേശികളുമാണ് മരിച്ചവരിൽ ഉൾപ്പെടുന്നത്.
ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു കെട്ടിടത്തിന്റെ നാലാം നിലയിൽ തീ പടർന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ദുബൈ റാശിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
