ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിയുടെ ഭാഗമായി രാജ്യത്ത് 207 ട്രെയിൻ സർവീസുകൾ റദ്ദാക്കി. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി നോർത്തേൺ റെയിൽവേ ആണ് സെപ്റ്റംബർ 9 10 11 തീയതികളിലെ ട്രെയിനുകൾ റദ്ദാക്കിയത്.
ന്യൂഡല്‍ഹിയില്‍ യാത്ര അവസാനിപ്പിക്കേണ്ട 36 ട്രെയിനുകള്‍ ഗാസിയാബാദ്, നിസാമുദീന്‍ സ്റ്റേഷനുകളില്‍ യാത്ര അവസാനിപ്പിക്കുമെന്നും അറിയിച്ചു. 70 ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്.
15 ഓളം ട്രെയിനുകളിലുടെ റൂട്ടില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ജമ്മുതാവി-ന്യൂഡല്‍ഹി തേജസ്-രാജധാനി, ജമ്മുതാവി-ഹസ്രത് നിസാമുദ്ദീന്‍ തേജസ്-രാജധാനി, വാരണാസി-ന്യൂഡല്‍ഹി തേജസ്-രാജധാനി എന്നിവയ്ക്കാണ് അധിക സ്റ്റോപ്പ് അനുവദിച്ചത്. ഉച്ചകോടി നടക്കുന്ന ദിവസങ്ങളില്‍ കനത്ത സുരക്ഷാ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സെപ്തംബര്‍ 9,10 തിയ്യതികളിലാണ് ഉച്ചകോടി നടക്കുന്നത്.ശനിയാഴ്ച്ച ആരംഭിച്ച പൊലീസിന്റെ ഫുള്‍ ഡ്രസ് റിഹേഴ്‌സല്‍ ഇന്നും തുടരും. രാജ്യതലസ്ഥാനത്തെ ട്രാഫിക് നിയന്ത്രണങ്ങള്‍ അറിയുന്നതിനായി ‘ജി-20 വെര്‍ച്ച്വല്‍ ഹെല്‍പ്പ് ഡസ്‌ക്’ മായി ബന്ധപ്പെടാം.അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍, കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ എന്നിവര്‍ ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് വിവരം.