ചാന്ദ്രദൗത്യങ്ങൾക്ക് അപ്രാപ്യമായ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇന്ത്യയുടെ അഭിമാന പേടകമായ ചന്ദ്രയാൻ-3 മുത്തമിട്ടു…ലാൻഡറും ( വിക്രം) റോവറും (പ്രഗ്യാൻ) ഉൾപ്പെടുന്ന ലാൻഡിങ് മോഡ്യൂൾ ഇന്ന് വൈകീട്ട് 6.04ന്ആണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽഇറങ്ങിയത്. ഇതോടെ ചാന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ അമേരിക്ക, റഷ്യ, ചൈന എന്നി രാജ്യങ്ങൾക്ക് പിന്നിൽ അഭിമാന നേട്ടവുമായി പട്ടികയിൽ നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.
ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യത്തെ രാജ്യം എന്ന ഖ്യാതിയും ഇന്ത്യയെ തേടിയെത്തി.ദക്ഷിണ ധ്രുവത്തിലെ മാൻസിനസ് സി, സിം പെലിയസ് എൻ ഗർത്തങ്ങളുടെ മധ്യേയുള്ള സമതലത്തിലാണ് ലാൻഡിങ് നടന്നത്. വൈകിട്ട് 5.47 മുതലാണ്ചാന്ദ്രയിറക്കത്തിനുള്ള ജ്വലനം ആരംഭിച്ചത്. മണിക്കൂറിൽ 3600 കിലോമീറ്റർ വേഗത്തിൽ ചന്ദ്രന്റെ 30 കിലോമീറ്റർ അടുത്ത് എത്തിയപ്പോഴാണ് സോഫ്റ്റ് ലാൻഡിങ്ങിനുള്ളനടപടികൾ ആരംഭിച്ചത്. രണ്ടു മണിക്കൂർമുൻപ് തന്നെ ലാൻഡിങ്ങിനുള്ളതയ്യാറെടുപ്പുകൾ പൂർത്തിയായിരുന്നു.
രണ്ടു ദ്രവ എൻജിൻ 11 മിനിറ്റ് തുടർച്ചയായി ജ്വലിപ്പിച്ചാണ് റഫ് ബ്രേക്കിങ് ഘട്ടം പൂർത്തീകരിച്ചത്. ഇതോടെനിയന്ത്രണവിധേയമായി പേടകം 6-7 കിലോമീറ്റർ അടുത്തെത്തി. തുടർന്ന് മൂന്നു മിനിറ്റുള്ള ഫൈൻ ബ്രേക്കിങ് ഘട്ടത്തിനൊടുവിൽ ചരിഞ്ഞെത്തിയ പേടകത്തെ കുത്തനെയാക്കി. 800 മീറ്റർ മുകളിൽനിന്ന് അവസാനവട്ട നിരീക്ഷണം നടത്തി ലാൻഡർ നിശ്ചിത സ്ഥലത്തേക്ക് സോഫ്റ്റ് ലാൻഡിങ്ങിന് നീങ്ങുകയായിരുന്നു.സോഫ്റ്റ് ലാൻഡിങ്ങിനുള്ള ജ്വലനംമുതലുള്ള 20 മിനിറ്റ് അത്യന്തം ‘ഉദ്വേഗജനക’മായിരുന്നു. പൂർണമായും സ്വയം നിയന്ത്രിത സംവിധാനത്തിലായിയിരുന്നു പേടകം പ്രവർത്തിച്ചത്.