റംസാൻ മാസത്തിലെ നോമ്പുകൾ എല്ലാം കൃത്യമായി അനുഷ്ഠിച്ചു വരുന്നതിന്റെ ആത്മനിർവൃതിയിലാണ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്. ഇത് രണ്ടാം വർഷമാണ് അജിതയുടെ റംസാൻ വ്യതം. തൻ്റെ സഹ മുസ്ലീം മെംബർമാരും ബ്ലോക്ക് പഞ്ചായത്തിലെ മുസ്ലിം ഉദ്യോഗസ്ഥരും, നോമ്പ് അനുഷ്ഠിക്കുന്നത് കണ്ടതോടെയാണ് അജിതയും നോമ്പെടുത്തു തുടങ്ങിയത്.

വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇 https://chat.whatsapp.com/KSFwMePgaVy6o0jLOecFIY
നോമ്പു തുറക്കാൻ സമയമാവുമ്പോൾ അജിത എല്ലാ തിരക്കും ഒഴിവാക്കും. തുടർന്ന് ഏറ്റവുo അടുത്തുള്ള മുസ്സീം പള്ളിയിൽ നിന്നും തൻ്റെ ഡ്രൈവർ സലീമിനെ കൊണ്ട് ഉലുവാ കഞ്ഞിയും ഇതര സാധനങ്ങളും വാങ്ങി നോമ്പുതുറക്കുകയാണ് പതിവ്. എല്ലാ ദിവസവും പുലർച്ചേ രണ്ടു മണിക്ക് എഴുന്നേറ്റ് ഇടയത്താഴം കഴിക്കും. ക്രിസ്തൻ വിഭാഗത്തിൻ്റെ 50 നോമ്പും അറ്റുകാൽ പൊങ്കാലയുടെ ഭാഗമായുള്ള ഹിന്ദു നോമ്പും അജിത അനുഷ്ടിക്കാറുണ്ട്.
നാടിന്റെ ഐശ്വര്യത്തിനായി പ്രാർത്ഥിച്ചാണ് ഓരോ നോമ്പിന്റെയും തുടക്കം. നോമ്പെന്നാൽ ഭക്ഷണം ഉപേക്ഷിക്കൽ മാത്രമല്ലെന്നും ക്ഷമയും സ്നേഹവും സഹാനുഭൂതിയും നല്ല ആരോഗ്യവും ഉണ്ടാക്കാൻ കഴിയുമെന്നും അജിത രതീഷ് പറയുന്നു.

മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ശ്രീനാരായണ ഗുരുദേവന്റെ സന്ദേശം ഉൾക്കൊണ്ടാണ് എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കാൻ പഠിച്ചതെന്നും ജാതിയുടെ അതിർവരമ്പുകൾക്ക് പ്രസക്തിയില്ലന്നും അജിത രതീഷ് പറഞ്ഞു.
വിദ്യാർത്ഥികളായ മക്കൾ അഡ്വ: അപർണാ രതീഷ്, ആദിത്യൻ സി രതീഷ് എന്നിവരോടൊപ്പം മുണ്ടക്കയം കരിനിലയത്ത് ചെമ്പകശ്ശേരി തറവാട്ടിലാണ് അജിതയുടെ താമസo. ഭർത്താവ് പരേതനായ രതീഷ്. സി പി ഐ എം നേതാവ് പരേതനായ വി കെ രാജപ്പൻ്റെ മരുമകളാണ് അജിതാ രതീഷ്.
