മയക്കുമരുന്നിന്റെയും ലഹരിയുടെയും ദുരന്തലോകത്തുനിന്ന് നമ്മുടെ കൗമാരം വഴിമാറട്ടെ, കളിയുടെ ലഹരി സിരകളിൽ പടരട്ടെ…

ഇന്ത്യയിൽ തുടക്കംകുറിച്ച് ലോകക്രിക്കറ്റിനെയാകെ ഇളക്കിമറിച്ച ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് (ഐപിഎൽ) ശനിയാഴ്ച യൗവനത്തിലേക്ക് കടക്കുന്നു. 18-ാമത് ഐപിഎൽ ടൂർണമെന്റിന് ശനിയാഴ്ച കൊൽക്കത്തയിൽ തുടക്കം. രാത്രി 7.30-ന് ഈഡൻ ഗാർഡൻസിൽ നടക്കുന്ന ഉദ്ഘാടനമത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്, ബെംഗളൂരു റോയൽ ചലഞ്ചേഴ്സിനെ നേരിടും. മത്സരങ്ങൾ സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം സംപ്രേഷണംചെയ്യും.

2008-ൽ ഇന്ത്യയിൽ ആരംഭിച്ച ടൂർണമെന്റ് പല പ്രതിസന്ധികൾ മറികടന്നാണ് ലോകത്തെ ഏറ്റവും സമ്പന്നവും ജനപ്രിയവുമായി ലീഗായിമാറിയത്. 2009 പൊതുതിരഞ്ഞെടുപ്പുകാലത്ത് ദക്ഷിണാഫ്രിക്കയിലേക്കും കോവിഡ് കാലത്ത് യുഎഇയിലേക്കും മത്സരങ്ങൾ മാറ്റിയെങ്കിലും ജനപ്രിയത കൂടിയതേയുള്ളൂ.

ഇക്കുറി ടൂർണമെന്റിനുമുൻപ് മെഗാ താരലേലം നടന്നതിനാൽ ടീമുകളുടെ ശാക്തികബലാബലത്തിൽ മാറ്റംവന്നിട്ടുണ്ട്. മത്സരം തുടങ്ങിക്കഴിഞ്ഞാൽമാത്രമേ ടീമുകളെ വിലയിരുത്താനാകൂ. ലേലത്തിൽ, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 27 കോടി രൂപയ്ക്കാണ് ലഖ്നൗ സൂപ്പർ ജയന്റ്സ് ഋഷഭ് പന്തിനെ ടീമിലെത്തിച്ചത്.

പത്തു ടീമുകളാണ് ടൂർണമെന്റിൽ കളിക്കുന്നത്. അഞ്ചു ടീമുകൾ വീതമുള്ള രണ്ടു ഗ്രൂപ്പുകളുണ്ട്. രാജസ്ഥാൻ ടീമിനെ നയിക്കുന്നത് മലയാളിയായ സഞ്ജു സാംസണാണ്.

പ്രാഥമികറൗണ്ടിൽ സ്വന്തം ഗ്രൂപ്പിലെ ടീമുകളുമായി രണ്ടുമത്സരംവീതം കളിക്കും. എതിർ ഗ്രൂപ്പിലെ ഒരു ടീമിനെതിരേ രണ്ടും മറ്റു നാലു ടീമുകൾക്കെതിരേ ഒരു മത്സരവുമുണ്ടാകും. ഓരോ ടീമിനും ആകെ 14 കളികൾ. ഇതിൽ കൂടുതൽ പോയിന്റുനേടുന്ന നാലു ടീമുകൾ പ്ലേ ഓഫിലെത്തും. ആകെ 74 മത്സരങ്ങളുണ്ടാകും. മേയ് 25-ന് ഈഡൻ ഗാർഡൻസിലാണ് ഫൈനൽ.

ഗ്രൂപ്പുകൾ

ചെന്നൈ സൂപ്പർ കിങ്സ്
കൊൽക്കത്ത നൈറ്റ്റൈഡേ്ഴ്സ്
രാജസ്ഥാൻ റോയൽസ്
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു
പഞ്ചാബ് കിങ്സ്
ബി

മുംബൈ ഇന്ത്യൻസ്
സൺറൈസേഴ്സ് ഹൈദരാബാദ്
ഗുജറാത്ത് ടൈറ്റൻസ്
ഡൽഹി ക്യാപിറ്റൽസ്
ലഖ്നൗ സൂപ്പർ ജയന്റ്സ്

Leave a Reply

Your email address will not be published. Required fields are marked *