കീവ് : യുക്രൈനിലെ റഷ്യൻ നിയന്ത്രണത്തിലുളള പ്രദേശത്തെ വമ്പൻ അണക്കെട്ടും ജലവൈദ്യുത നിലയവും തകർന്നു. കാകോവ്ക ഡാമാണ് തകര്‍ന്നത്. റഷ്യന്‍ സൈനികരാണ് ഡാം തകര്‍ത്തതെന്ന് ഉക്രയ്‌ന്‍ ആരോപിച്ചു.

ഏതാനും മണിക്കൂറുകൾക്കുളളിൽ വെളളം ജനവാസ കേന്ദ്രത്തിലെത്തുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ആൾക്കാർ കയ്യിൽ കിട്ടുന്ന സാധനങ്ങളുമായി വീടുകൾ ഒഴിഞ്ഞുപോകുകയാണ്.
അതേസമയം ഇനിയുള്ള അഞ്ചു മണിക്കൂർ നിർണായകം ആണെന്ന് പ്രസിഡന്റ് സെലന്‍സ്‌കി അറിയിച്ചു.


