പെന്‍ഷന്‍ തുക സ്വന്തമാക്കുന്നതിന് 86 -മത്തെ വയസില്‍ മരിച്ച അമ്മയുടെ മൃതദേഹം ആറ് വർഷത്തോളം സൂക്ഷിച്ച് മകൻ ഒടുവിൽ പിടിയിൽ.

ഇറ്റലിയിലെ വെനെറ്റോ പ്രവിശ്യയിലാണ് സംഭവം.ഹെൽഗ മരിയ ഹെങ്‌ബാർത്ത് എന്ന സ്ത്രീയാണ് ആറ് വര്‍ഷം മുമ്പ് തന്‍റെ 86 -മത്തെ വയസില്‍ മരിച്ചത്. അമ്മ മരിച്ചതിന് പിന്നാലെ മകന്‍, മൃതദേഹം പൊതിഞ്ഞ് മമ്മിഫൈ ചെയ്ത് അമ്മയുടെ കട്ടിലില്‍ തന്നെ കിടത്തുകയായിരുന്നു. അമ്മയുടെ മൃതദേഹം സൂക്ഷിച്ച അതേ വീട്ടിലായിരുന്നു ഇയാളുടെയും താമസം.

ഇതിനിടെ അമ്മ ജർമ്മനിയിലെ അവരുടെ സ്വന്തം വീട്ടിലേക്ക് പോയതായി അയൽക്കാരെ ഇയാൾ പറഞ്ഞു വിശ്വസിപ്പിച്ചു. ഇത്തരത്തിൽ അമ്മയുടെ പെന്‍ഷന്‍ തുകയായ ഏകദേശം 1,56,000 പൗണ്ട് അതായത് 1.59 കോടിയിലധികം രൂപ ഇയാൾ കൈപ്പറ്റി.
ആറ് വര്‍ഷത്തെ പെന്‍ഷന്‍ തുക മുഴുവന്‍ വാങ്ങുകയും എന്നാല്‍ ഹെല്‍ത്ത് കാര്‍ഡ് ഉപയോഗിച്ച് ഒരു രോഗത്തിന് ഒരിക്കല്‍ പോലും, എന്തിന് കൊവിഡ് കാലത്ത് പോലും ചികിത്സ തേടാതിരിക്കുകയും ചെയ്തതോടെ അധികൃതര്‍ക്ക് സംശയം തോന്നി. ഇതേ തുടർന്ന് ആരോഗ്യപ്രവര്‍ത്തകരുടെയും പോലീസിന്‍റെയും സഹായത്തോടെ ഹെല്‍ഗയുടെ അപ്പാര്‍മെന്‍റില്‍ പരിശോധന നടത്തി.

പരിശോധനയിൽ ഹെല്‍ഗയുടെ മൃതദേഹം പൊതിഞ്ഞ് മമ്മിയാക്കിയ നിലയില്‍ അവരുടെ കിടക്കയില്‍ സൂക്ഷിച്ചിരിക്കുന്നതായി പോലീസ് കണ്ടെത്തി. ഈ സമയം ഹെല്‍ഗയുടെ 60 കാരനായ മകന്‍ അപ്പാര്‍ട്ട്മെന്‍റില്‍ ഇല്ലായിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ഹെല്‍ഗ ആറ് വര്‍ഷം മുമ്പ് മരിച്ചതായി കണ്ടെത്തിയത്. പിന്നാലെ ഇവരുടെ 60 കാരനായ മകന്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
