മുണ്ടക്കയം: മുണ്ടക്കയത്ത് മോഷണകുറ്റം ആരോപിച്ച് യുവാവിനെ പോലീസ് മർദ്ദിച്ചെന്നും, അവശനിലയിൽ ആയ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിചെന്നുമുള്ള വാർത്ത വ്യാജം.
മുണ്ടക്കയത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അഫ്സൽ പാലക്കുന്നേൽ എന്ന യുവാവിനെ സ്ഥാപനത്തിൽ നടന്ന മോഷണത്തിനു പരാതി കൊടുക്കാം എന്നു പറഞ്ഞ് സ്ഥാപന ഉടമയായ എംബ്ബസ്സി ഷാജഹാൻ എന്ന വ്യക്തി മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയതായും.
മോഷണ ദൃശ്യങ്ങൾ
പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ അഫ്‌സലാണ് മോഷണം നടത്തിയതെന്ന് പോലീസിനെ ധരിപ്പിക്കുകയും തുടർന്ന് അന്യായമായി പോലീസ് സ്റ്റേഷനിൽ തടഞ്ഞു വെക്കുകയും സ്റ്റേഷന് പിൻഭാഗത്തെ സി.സി.ടി.വി ക്യാമറ ഇല്ലാത്ത മുറിയിൽ കൊണ്ടുപോയി നഗ്നനായി നിർത്തി ക്രൂരമായി മർദ്ദിക്കുകയും ചെയ്തെന്നും
തുടർന്ന് അവശനിലയിലായ അഫ്സലിനെ ഭീഷണിപ്പെടുത്തി ജനുവരി എട്ടാം തീയതി 2 ലക്ഷം രൂപ തന്നുകൊള്ളാം എന്ന് സ്റ്റേഷനിൽ എഴുതി വെപ്പിച്ച് വിട്ടയചെന്നും, തുടർന്ന് വീട്ടിലെത്തി മാതാപിതാക്കളോട് യുവാവ് കാര്യങ്ങൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പരാതിയിൽ പറയുന്നു.
അതേസമയം ക്രിട്ടിക്കൽ ടൈംസ് ഇൻവെസ്റ്റിഗേഷൻ ടീം നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പരാതി വ്യാജമാണെന്ന് തെളിയുകയും തുടർന്ന് മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടപ്പോൾ തെളിവുകൾ നിരത്തി ഇത് വ്യാജ പരാതി ആണെന്ന് പോലീസ് അറിയിക്കുകയായിരുന്നു.
