കേരള നിയമസഭ പുതിയ സ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. ഭരണഘടനാപരമായ ചട്ടങ്ങൾ പാലിച്ച് രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് പൂർത്തിയാക്കിയത്. യുഡിഎഫ് സ്ഥാനാർഥിയായാണ് അദ്ദേഹം മത്സരിച്ചത്. സ്പീക്കർ സ്ഥാനത്തേക്ക് മൂന്ന് മുന്നണികളും സ്വന്തം സ്ഥാനാർഥികളെ നിർത്തിയിരുന്നു. എൽഡിഎഫ് സ്ഥാനാർഥിയായി എസി മൊയ്തീനും എൻഡിഎ സ്ഥാനാർഥിയായി ബിബി ഗോപകുമാറുമാണ് മത്സരരംഗത്തുണ്ടായിരുന്നത്.

