ന്യൂഡൽഹി: ഇന്ത്യൻ പീനൽ കോഡ്, ക്രിമിനൽ നടപടി ചട്ടം, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയ്ക്ക് പകരമായി മൂന്ന് ബില്ലുകൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയിൽ അവതരിപ്പിച്ചു. ബ്രിട്ടീഷുകാർ കൊണ്ടുവന്ന നിയമങ്ങളെന്നു പറഞ്ഞാണു പഴയതെല്ലാം ഉടച്ചുവാർത്ത് പുതിയ നിയമങ്ങൾ വരുന്നത്.

ഭാരതീയ ന്യായ സംഹിത 2023, നാഗരിക സുരക്ഷാ സംഹിത 2023, സാക്ഷ്യ ബിൽ 2023 എന്നിവയാണ് പകരം വരുന്നത്. നീതി ഉറപ്പിക്കാനാണ് ക്രിമിനൽ നിയമങ്ങളിൽ മാറ്റം വരുത്തുന്നതെന്ന് അമിത് ഷാ അറിയിച്ചു.

ബില്ലുകൾ സമഗ്ര പരിശോധനയ്ക്കായി പാർലമെന്ററി പാനലിന് റഫർ ചെയ്യുമെന്ന് അമിത് ഷാ പറഞ്ഞു. കൊളോണിയൽ കാലത്തെ ബില്ലുകളുടെ യഥാർത്ഥ ഉദ്ദേശ്യം ബ്രിട്ടീഷ് ഭരണകൂടത്തെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു.

1860 മുതൽ 2023 വരെ രാജ്യത്തെ ക്രിമിനൽ നീതിന്യായ വ്യവസ്ഥ ബ്രിട്ടീഷുകാരാൽ നിർമിതമായ നിയമങ്ങൾക്കനുസൃതമായി പ്രവർത്തിച്ചു. നീതി നടപ്പാക്കുന്നതിനുപകരം ശിക്ഷയിലാണ് അത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *