തൃശൂർ: തൃശൂർ ഇനി പൂരത്തിന്റെ ലഹരിയിലേക്ക്. പൂരത്തിന് മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ട് ഇന്ന് വൈകിട്ട് 7.30ന് നടക്കും. ഇതിനായുള്ള സുരക്ഷാ ഒരുക്കങ്ങൾ പൂർത്തിയായി.
സാമ്പിളിനും പകല്‍പ്പൂരത്തിനുമായി ഓരോ വിഭാഗത്തിനുമായി രണ്ടായിരം കിലോ വീതമാണ് പൊട്ടിക്കാനുള്ള അനുമതി. ആദ്യം തിരുവമ്പാടി വിഭാഗവും പിന്നാലെ പാറമേക്കാവും കരിമരുന്നിന്റെ ആകാശപൂരത്തിന് തിരികൊളുത്തും.
ഓലപ്പടക്കം, ഗുണ്ട്, അമിട്ട്, കുഴിമിന്നല്‍ എന്നിവയാണ് വെടിക്കെട്ടിനായി ഉപയോഗിക്കുന്നത്. തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങളുടെ ചമയ പ്രദര്‍ശനങ്ങള്‍ക്കും ഇന്ന് തുടക്കമാകും. രാവിലെ പത്ത് മണിക്ക് ശേഷമാണ് ചമയ പ്രദര്‍ശനം. പൂരത്തോടനുബന്ധിച്ച് തൃശൂര്‍ കോര്‍പ്പറേഷന്റെ ഘോഷയാത്രയും ഇന്ന് നടക്കും.
