അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനാപകടത്തെ തുടര്‍ന്നുണ്ടായ വിമാന അപകടങ്ങളില്‍ ഉള്‍പ്പെടുന്ന സാമ്ബത്തിക ബാധ്യതകളെയും കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങിയിട്ടുണ്ട്. മോണ്‍ട്രിയല്‍ കണ്‍വന്‍ഷന്‍ അനുസരിച്ചുള്ള നഷ്ടപരിഹാരവും ഇന്‍ഷുറന്‍സുമൊക്കെയാകും പ്രഖ്യാപിക്കുക. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരുകോടി വീതം ടാറ്റ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ആദ്യഘട്ട നഷ്ടപരിഹാരമാകും. വിമാനത്തിന്റെ ഇന്‍ഷുറന്‍സ് ടാറ്റയ്ക്കും ലഭിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍, വിമാനത്തിന്റെ പഴക്കമടക്കം പരിഗണിച്ചാകും നഷ്ടം ലഭിക്കുക. ഇതേക്കുറിച്ച അലയന്‍സ് ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സിലെ ഏവിയേഷന്‍ ഇന്‍ഷുറന്‍സിന്റെ ബിസിനസ് മേധാവി സൗരവ് ബിശ്വാസ് പറയുന്നു.

എയര്‍ലൈന്‍ ഇന്‍ഷുറന്‍സ് സാധാരണയായി എന്താണ് പരിരക്ഷിക്കുന്നത്?

കവറില്‍ സാധാരണയായി മൂന്ന് പ്രധാന ഘടകങ്ങള്‍ ഉള്‍പ്പെടുന്നു: വിമാനത്തിനുണ്ടാകുന്ന നാശനഷ്ടം, യാത്രക്കാരുടെ നിയമപരമായ ബാധ്യത, മൂന്നാം കക്ഷി ബാധ്യത. യാത്രക്കാരുടെ പരിക്ക് അല്ലെങ്കില്‍ മരണം എന്നിവയാണു നിയമപരമായ ബാധ്യതയില്‍ പറയുന്നത്. ഭൂമിയിലുള്ള ആളുകള്‍ക്ക് ഉണ്ടാകുന്ന പരിക്ക്, മരണം അല്ലെങ്കില്‍ സ്വത്ത് നാശനഷ്ടങ്ങള്‍ക്കാണ് മൂന്നാം കക്ഷി നിയമപരമായ ബാധ്യത. ഈ രണ്ട് ബാധ്യതാ ക്ലെയിമുകളും ഇന്‍ഷുറര്‍മാരും റീ-ഇന്‍ഷുറര്‍മാരുമാണു കവര്‍ ചെയ്യുന്നത്.

അത്തരം സംഭവങ്ങള്‍ വ്യോമയാന ഇന്‍ഷുറന്‍സ് പ്രീമിയങ്ങളെയും അപകടസാധ്യത വിലയിരുത്തലുകളെയും എങ്ങനെ ബാധിക്കുന്നു?

എയര്‍ ഇന്ത്യ വിമാനാപകടം പോലുള്ള സംഭവങ്ങള്‍ മൊത്തം നഷ്ടത്തിലേക്ക് (ടോട്ടല്‍ ലോസ്) നയിച്ചേക്കാം. അതായത് വിമാനം പൂര്‍ണ്ണമായും നശിച്ചു. നന്നാക്കാന്‍ കഴിയില്ല. വീണ്ടെടുക്കാവുന്ന ഭാഗങ്ങളില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ കണക്കാക്കിയ നഷ്ടം ഏകദേശം 130 മില്യണ്‍ ഡോളര്‍ വരെയാകാം. വിമാനത്തിന് 80 ദശലക്ഷം ഡോളറും ബാധ്യതകള്‍ക്ക് 50 ദശലക്ഷം ഡോളറും. ഇവ ഏകദേശ കണക്കുകളാണ്. ഇക്കാര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളും നിയമങ്ങളുമുണ്ട്. ഇന്‍ഷുര്‍ ചെയ്യുന്നതിനുമുമ്ബുള്ള വിമാനത്തിന്റെ സ്ഥിതിയും പരിഗണിക്കും.

യാത്രക്കാരുടെ നിയമപരമായ ബാധ്യത, സംഭവസമയത്ത് ഉണ്ടായ പരിക്കുകള്‍ക്കോ മരണങ്ങള്‍ക്കോ നഷ്ടപരിഹാരം ഉറപ്പാക്കുന്നു, അതേസമയം ഇലക്‌ട്രോണിക്‌സ് ഉള്‍പ്പെടെയുള്ള ബാഗേജ് നഷ്ടം എയര്‍ലൈന്‍ ഇന്‍ഷുറന്‍സിന് കീഴില്‍ വരുന്നു. കൂടാതെ, വ്യക്തിഗത യാത്രാ ഇന്‍ഷുറന്‍സ് ഉള്ള യാത്രക്കാര്‍ക്ക് അടിയന്തര മെഡിക്കല്‍ ചെലവുകളും യാത്രാ തടസങ്ങളും ഉള്‍പ്പെടെയുള്ള കൂടുതല്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായേക്കാം.

മൊത്തം നഷ്ടമുണ്ടാകുന്ന സാഹചര്യത്തില്‍ വിമാനത്തിന്റെ ഇന്‍ഷുറന്‍സ് എങ്ങനെ കണക്കാക്കും? നഷ്ടപരിഹാരം ആരു വഹിക്കും?

മൂല്യം 75 മുതല്‍ 85 മില്യണ്‍ ഡോളര്‍ വരെയാകുമെന്ന് കണക്കാക്കപ്പെടുന്നു. ടോട്ടല്‍ ലോസ് സാഹചര്യത്തില്‍ മുഴുവന്‍ തുകയും ലഭിക്കേണ്ടതാണ്. ഒന്നിലധികം ഇന്‍ഷുറര്‍മാരും റീഇന്‍ഷുറര്‍മാരും ഇതില്‍ ഉള്‍പ്പെടുന്നു. ഉദാഹരണത്തിന്, വിമാനത്തിന് 100 യൂണിറ്റ് വിലയുണ്ടെങ്കില്‍, 10 പങ്കാളികളുണ്ടെങ്കില്‍, ഓരോരുത്തര്‍ക്കും 10% അല്ലെങ്കില്‍ 10 യൂണിറ്റുകള്‍ വഹിക്കാന്‍ കഴിയും. പേയ്മെന്റിന്റെ ഭൂരിഭാഗവും വിദേശ റീഇന്‍ഷുറര്‍മാരില്‍ നിന്നാണ്. ഇന്ത്യന്‍ ഇന്‍ഷുറര്‍മാരുടെ എക്‌സ്‌പോഷര്‍ പരിമിതമാണ്. മൊത്തം മൂല്യത്തിന്റെ ഏകദേശം 10% അല്ലെങ്കില്‍ അതില്‍ കുറവായി കണക്കാക്കപ്പെടുന്നു.

ബാധ്യതാ ക്ലെയിം തുകകള്‍ എത്ര വേഗത്തില്‍ അറിയാന്‍ കഴിയും? ഇന്ത്യയിലെ ഏറ്റവും വലിയ വ്യോമയാന ഇന്‍ഷുറര്‍ ആരാണ്?

ബാധ്യതാ ക്ലെയിമുകള്‍ പരിഹരിക്കാന്‍ വളരെ സമയമെടുത്തേക്കാം – സാധാരണയായി 2 മുതല്‍ 3 വര്‍ഷം വരെ അല്ലെങ്കില്‍ അതില്‍ കൂടുതല്‍. നിയമനടപടികളെ ആശ്രയിച്ചിരിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്ബനി ന്യൂ ഇന്ത്യ അഷ്വറന്‍സാണ്. എന്നിരുന്നാലും, ഇപ്പോള്‍ ടാറ്റ എയര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ളതിനാല്‍, എയര്‍ ഇന്ത്യയുടെ ഫ്‌ളൈറ്റിനെ ഇന്‍ഷ്വര്‍ ചെയ്യുന്നതില്‍ ടാറ്റ എഐജിക്ക് വലിയ പങ്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *