കോട്ടയം: റബറിന്റെ താങ്ങുവില സംസ്ഥാനസർക്കാർ 10 രൂപ വർധിപ്പിച്ചു. 170 രൂപയിൽ നിന്ന് 180 രൂപയായാണ് വർധന. ധനമന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റ് പ്രസംഗത്തിലാണ് റബറിന്റെ താങ്ങുവില ഉയർത്തിയതായി പ്രഖ്യാപിച്ചത്. താങ്ങുവില 250 രൂപ ആയി ഉയർത്താൻ കേന്ദ്രസർക്കാരിനോട് സഹായം അഭ്യർഥിച്ചെങ്കിലും ഇതുവരെ ചെവിക്കൊണ്ടിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു.
റബർ കർഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ ഇടപെടുന്ന ഏക ഗവൺമെന്റ് കേരളത്തിന്റേതാണെന്നും കേന്ദ്രം ഇറക്കുമതി വർധിപ്പിച്ച് വൻകിട റബർ വ്യവസായികളെ സംരക്ഷിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്നും ബാലഗോപാൽ ആരോപിച്ചു.
കോട്ടയം ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻ്റിൻ്റെ സ്ഥലത്ത് 250 കോടി ചെലവിൽ റബർ വ്യവസായ സമുച്ചയം സ്ഥാപിക്കും. മൂല്യവർധിത വ്യവസായങ്ങൾ പ്രോൽസാഹിപ്പിക്കുന്നതിന് 9 കോടി രൂപ വകയിരുത്തിയെന്നും മന്ത്രി പറഞ്ഞു.
