കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബസ്റ്റാന്റിന് സമീപം ഓട നിറഞ്ഞ് മലിനജലം റോഡിലൂടെ ഒഴുകുന്നു. കനത്ത മഴയ്ക്കൊപ്പം ഓടയിലെ മലിനജലം റോഡിൽ കൂടി ഒഴുകി എത്തുന്നതിനാൽ വ്യാപാരികളും യാത്രക്കാരും ദുരിതത്തിലാണ്. മൂക്കു പൊത്താതെ ബസ്റ്റാൻഡ് പരിസരത്തൂടെ നടക്കാൻ കഴിയാത്ത അവസ്ഥ.

മഴക്കാല രോഗങ്ങൾ പടർന്നു പിടിക്കുന്ന സമയത്താണ് ഇത്തരത്തിൽ ഓട നിറഞ്ഞ് മലിനജലം ഒഴുകുന്നത്. ഡ്രൈനേജ് സംവിധാനം ശരിയല്ലാത്തതും പ്ലാസ്റ്റിക് മാലിന്യങ്ങൾ അടക്കം അടിഞ്ഞുകൂടുന്നതും കൊണ്ടാണ് അടിക്കടി ഈ ദുരവസ്ഥ ഉണ്ടാവുന്നതിന്റെ പ്രധാന കാരണമെന്നാണ് വിമർശനം.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/G4QgPMd0BLPDOVjPnldsyZ
കൂടാതെ ഓട മൂടിയിട്ടുള്ള സ്ലാബുകൾ ആണെങ്കിൽ തകർന്ന നിലയിലാണ്. ഇത് കാരണം എന്തു പരിഷ്കാരം വന്നാലും യാത്രക്കാരുടെ ദുരിതത്തിന് അവസാനമില്ല എന്ന അവസ്ഥയാണു കാഞ്ഞിരപ്പള്ളി ടൗണിൽ. തകർന്ന സ്ലാബുകളിൽ കാൽ തട്ടി യാത്രക്കാർ വീഴാൻ പോകുന്നത് പതിവ് കാഴ്ചകളാണ്.

എന്നാൽ ജനങ്ങളുടെ ദുരിതം മനസ്സിലാക്കിയിട്ടും യാതൊരു തരത്തിലുള്ള നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. കാഞ്ഞിരപ്പള്ളിയുടെ ഹൃദയഭാഗത്തൂടെ മലിനജലം കുതിച്ചൊഴുകിയിട്ടും പല പ്രദേശങ്ങളിലും വൃത്തിഹീനമായ സാഹചര്യങ്ങൾ ഉണ്ടായിട്ടും കണ്ണ് തുറന്നു കാണാൻ ആർക്കും സമയമില്ല.