വിവാദമായ നെയ്യാറ്റിൻകര സമാധിയിൽ പുതിയ വഴിത്തിരിവ്. ഗോപൻ സ്വാമിയുടേത് സ്വാഭാവിക മരണമെന്നാണ് വിലയിരുത്തൽ. പ്രാഥമിക പോസ്റ്റുമോർട്ടം പരിശോധനയിലാണ് ഈ കണ്ടെത്തൽ. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം കുടുംബത്തിന് വിട്ടു നൽകും.

കഴുത്തുവരെ ഭസ്മവും മറ്റ് സുഗന്ധ ദ്രവ്യങ്ങളും മൂടിയ നിലയിലായിരുന്നു മൃതദേഹം. ഇവയുടെ അംശം ശ്വാസകോശത്തില്‍ കണ്ടെത്തിയിട്ടില്ല. അതും മരണശേഷമാണ് സമാധി യിരുത്തിയതെന്ന് വ്യക്തമാക്കുന്നു. ആന്തരികാവയവ ശാസ്ത്രീയ പരിശോധനയുടെ ഫലം വന്നാലേ പൂര്‍ണമായും ദുരൂഹത ഇല്ലാതാകൂ.

Leave a Reply

Your email address will not be published. Required fields are marked *

You missed