കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി 26-ാം മൈലിൽ പ്രവർത്തിക്കുന്ന ഫാസ് ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് കൂടുതൽ പേർ ആശുപത്രിയിൽ ചികിത്സയിൽ തേടി. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇 https://chat.whatsapp.com/BaWi2XR7wRD1LaRyHfyhyO

ചികിത്സയിലായിരുന്നതിനാൽ യൂണിവേഴ്സിറ്റി പരീക്ഷയ്ക്ക് തന്റെ മകൾക്ക് തയ്യാറെടുക്കാൻ കഴിഞ്ഞില്ലെന്നും, അവധിക്ക് നാട്ടിൽ വന്ന മകന് തിരികെ ജോലിയിൽ പ്രവേശിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും ഗൃഹനാഥൻ ക്രിട്ടിക്കൽ ടൈംസ് ന്യൂസിനോട് പ്രതികരിച്ചു.

സംഭവത്തെ തുടർന്ന് ഇന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ഹോട്ടലിൽ പരിശോധന നടത്തി. പൂഞ്ഞാർ ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസർ നിമ്മി അഗസ്റ്റിൻ, കാഞ്ഞിരപ്പള്ളി ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസർ റിസ്ലിൻ ലൂയിസ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

ഏപ്രിൽ 8ന് ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പരാതിക്ക് പിന്നാലെ പഞ്ചായത്തും ആരോഗ്യവകുപ്പും ഹോട്ടലിൽ പരിശോധന നടത്തി. ശുചിത്വമില്ലാതെയാണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്നും ഹെൽത്ത് കാർഡില്ലാതെയാണ് ജീവനക്കാർ ജോലി ചെയ്യുന്നതെന്നും പരിശോധനയിൽ കണ്ടെത്തിയതോടെ ഹോട്ടൽ താത്കാലികമായ അടച്ചുപൂട്ടുന്നതിന് അധികൃതർ നിർദേശം നൽകി. കൂടാതെ പിഴയും ഈടാക്കി. അതേസമയം, ഭക്ഷവിഷബാധയേറ്റവർ ചികിത്സയിൽ തുടരുകയാണ്.
