ചെന്നൈ: നടി ശോഭനയുടെ ചെന്നൈയിലെ വീട്ടിൽ മോഷണം. നടിയുടെ വീട്ടിലെ ജോലിക്കാരിയായ കടലൂര്‍ സ്വദേശി വിജയയാണ് മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഏകദേശം 41000 രൂപയോളമാണ് നഷ്ടമായത്. ഇവർ കഴിഞ്ഞ മാർച്ച് മാസം മുതൽ വീട്ടിൽ മോഷണം നടത്തി വരികയായിന്നു.

ശോഭനയുടെ അമ്മയെ ശുശ്രൂഷിക്കാനായി എത്തിയ വിജയ, മാർച്ച് മുതലാണ് മോഷണം തുടങ്ങിയത്. പണം നഷ്ടപ്പെടുന്നത് മനസ്സിലായപ്പോൾ തന്നെ ശോഭന ഇവരോട് കാര്യം അന്വേഷിച്ചിരുന്നു എന്നാൽ ഇത് അവർ നിഷേധിക്കുകയായിരുന്നു.തുടർന്ന് ശോഭന പൊലീസിൽ പരാതി നൽകി. പിന്നാലെ നടന്ന അന്വേഷണത്തിലാണ് മോഷണ വിവരം പുറത്തുവന്നത്.

മോഷ്ടിച്ച പണം ശോഭനയുടെ ഡ്രൈവർ മുരുകന്റെ ഗൂഗിൾ പേ അക്കൗണ്ട് വഴി, മകൾക്ക് കൈമാറിയെന്ന് വിജയ വെളിപ്പെടുത്തി.

തുടർന്ന് ശോഭന പരാതി പിൻവലിക്കുകയായിരുന്നു. വിജയയെയും മുരുകനെയും താക്കീത് ചെയ്തു വിട്ടയച്ചെന്നും തെയ്ന്നാംപെട്ട് എസ് ഐ പറഞ്ഞു. വിജയയെ തുടര്‍ന്നും വീട്ടിൽ നിർത്താൻ തീരുമാനിച്ചെന്നും മോഷ്ടിച്ച പണം ശമ്പളത്തിൽ നിന്നും പിടിക്കുമെന്നും റിപ്പോർട്ടുണ്ട്. ശോഭന വാർത്തയോട് പ്രതികരിച്ചിട്ടില്ല.