തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവായ ആദർശിനെ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ആദരിച്ചു. തിങ്കളാഴ്ച്ച ഉച്ചയോടെ രാജ്ഭവനിൽ ക്ഷണിക്കപ്പെട്ട അതിഥിയായി എത്തിയാണ് ആദർശ് ഗവർണ്ണറിൽ നിന്നും ആദരവ് ഏറ്റുവാങ്ങിയത്.

ചെമ്പഴന്തി എസ് എൻ ജി എഛ് എസ് എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ ആദർശ് ഇരുകൈകളുടെയും ചെറുവിരൽ ഉപയോഗിച്ച് ഇംഗ്ലീഷ് അക്ഷരങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ ടൈപ്പ് ചെയ്തു കൊണ്ടാണ് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയത്.
വ്യക്തിഗത ഇനത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ് നേടുന്ന തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള പത്താമത്തെയാളാണ് ആദർശ്. പത്തു വർഷത്തിലധികമായി അയോധന കലകൾ അഭ്യസിക്കുന്ന ആദർശ് ഫിലിപ്പിനോ അയോധനകലയായ കാളി തിരുവനന്തപുരം ജില്ലക്ക് പരിചയപ്പെടുത്തിയിട്ടുമുണ്ട്. കഴക്കൂട്ടം ചന്തവിള കേന്ദ്രീകരിച്ചു കഴിഞ്ഞ ഒന്നര വർഷമായി Assault Combatives Accadami എന്ന പേരിൽ അയോധന കലകൾ അഭ്യസിപ്പിക്കുകയും നിരവധി ശിഷ്യരേയും ആദർശ് ഇതിനോടകം സൃഷ്ടിച്ചു കഴിഞ്ഞു.
ലഹരിയുടെ പിന്നാലെ ഇന്നത്തെ സമൂഹം പോകുന്നത് അവസാനിപ്പിക്കുകയും ലഹരിമുക്തമായ നാട് ലക്ഷ്യം വെച്ചുകൊണ്ടുമാണ് Assault Combatives Accadami പ്രവർത്തിക്കുന്നതെന്ന് ആദർശ് പറഞ്ഞു.സ്വപ്രയത്നത്താൽ ഗിന്നസ് വേൾഡ് റെക്കോർഡ് നേടുന്നവർക്ക് അർഹമായ പരിഗണന നൽകുന്ന വിഷയം ഗവർണ്ണറുടെ ശ്രദ്ധയിൽ പെടുത്തിയതായും ആദർശ് പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിൽ അർഹമായ പരിഗണന വ്യക്തിഗത ഇനത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയവർ നേടുമ്പോൾ കേരളത്തിലും അത്തരം പരിഗണനകൾ വേണമെന്ന് ആദർശ് ഗവർണ്ണറോട് ആവശ്യപ്പെടുകയും അനുഭാവപൂർവ്വം ഗവർണ്ണർ പരാതിയോട് സമീപിക്കുകയും ചെയ്തതായി ആദർശ് പറഞ്ഞു. കേരള സ്റ്റേറ്റ് ക്വിക്ക് ബോക്സിങ് റഫറിയാണ് ആദർശ്.കഴക്കൂട്ടം ചന്തവിള ലക്ഷ്മി വിലാസം വീട്ടിൽ ഷിബു, ശാന്തി ദമ്പതികളുടെ മകനാണ് ആദർശ്. സഹോദരൻ ആദിത്യൻ