ന്യൂഡൽഹി : 2025ലെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. അന്തരിച്ച സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർക്ക് മരണാന്തര ബഹുമതിയായി പത്മവിഭൂഷൺ. ഹോക്കി താരം പി.ആർ.ശ്രീജേഷിനും നടി ശോഭനയ്ക്കും പത്മഭൂഷൺ. ഐ.എം. വിജയൻ, കെ.ഓമനക്കുട്ടിയമ്മ എന്നിവർക്ക് പത്മശ്രീയുണ്ട്.
തമിഴ്‌നാട്ടിൽ നിന്നുള്ള വാദ്യ സംഗീതഞ്ജൻ വേലു ആശാൻ, പാരാ അത്ലറ്റ് ഹർവീന്ദ്രർ സിങ്ങ്, നടോടി ഗായിക ബാട്ടുൽ ബീഗം, സ്വാതന്ത്രസമര സേനാനി ലീബാ ലോ ബോ സർദേശായി എന്നിവർ ഉൾപ്പെടെ 31 പേരാണ് പത്മശ്രീ പുരസ്കാരത്തിന് അർഹരായത്. പത്മ പുരസ്കാര ജേതാക്കളുടെ മുഴുവൻ പട്ടികയും ഇന്നുതന്നെ പുറത്തുവിടുമെന്നാണ് സൂചന.
ഗോവയുടെ സ്വാതന്ത്ര്യ സമരത്തിൽ പ്രധാന പങ്ക് വഹിച്ച വനിതയാണ് ലിബിയ ലോബോ സർദേശായി.പോർച്ചുഗീസ് ഭരണത്തിനെതിരെ ജനങ്ങളെ അണിനിരത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.സെർവിക്കൽ കാൻസറുമായി ബന്ധപ്പെട്ട പഠനത്തിന് ഡൽഹിയിൽ നിന്നുള്ള ഗൈനക്കോളജിസ്റ്റായ ഡോ.നീർജ ഭട്ലയും പത്മശ്രീ പുരസ്ക്‌കാരത്തിന് അർഹയായി.
2025ലെ പത്മശ്രീ പുരസ്‌കാരത്തിന് അർഹരായവർ.
എൽ.ഹാങ്ങിങ് (നാഗാലാൻഡ്)
ഹരിമാൻ ശർമ്മ (ഹിമാചൽ പ്രദേശ്)
ജുംഡെ യോംഗം ഗാംലിൻ(അരുണാചൽ പ്രദേശ്)
ജോയ്നാചരൺ ബത്താരി (അസം)
നരേൻ ഗുരുങ് (സിക്കിം)
വിലാസ് ദാംഗ്രെ (മഹാരാഷ്ട്ര)
ശൈഖ എജെ അൽ സബാഹ് (കുവൈത്ത്)
നിർമല ദേവി (ബീഹാർ)
ഭീം സിങ് ഭാവേഷ് (ബീഹാർ)
രാധാ ബഹിൻ ഭട്ട് (ഉത്തരാഖണ്ഡ്)
സുരേഷ് സോണി (ഗുജറാത്ത്)
പാണ്ടി റാം മാണ്ഡവി (ഛത്തീസ്ഗഡ്)
ജോനാസ് മാസറ്റ് (ബ്രസീൽ)
ജഗദീഷ് ജോഷില (മധ്യപ്രദേശ്)
ഹർവീന്ദർ സിംഗ് (ഹരിയാന)
ഭേരു സിംഗ് ചൗഹാൻ (മധ്യപ്രദേശ്)
വെങ്കപ്പ അംബാജി സുഗതേകർ (കർണാടക)
പി.ദച്ചനാമൂർത്തി (പുതുച്ചേരി)
ലിബിയ ലോബോ സർദേശായി (ഗോവ)
ഗോകുൽ ചന്ദ്ര ദാസ് (ബംഗാൾ)
ഹഗ് ഗാന്റ്സർ (ഉത്തരാഖണ്ഡ്)
കോളിൻ ഗാന്റ്സർ (ഉത്തരാഖണ്ഡ്)
ഡോ.നീർജ ഭട്ല(ഡൽഹി)
സാലി ഹോൾക്കർ (മധ്യപ്രദേശ്)