മുണ്ടക്കയം കോരുത്തോട് ഭാഗത്ത് ഇരുമ്പ് വടിക്ക് തലക്കടിച്ച് യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് അഡ് ജില്ലാ കോടതി രണ്ട് (സ്പെഷ്യൽ ജഡ്ജി ജെ.നാസർ 9 വർഷം കഠിന തടവ് ശിക്ഷയും 60,000/ രൂപ പിഴയും വിധിച്ചു. പ്രതികളായ വൈശാഖ്(36) സുമേഷ് (മുത്ത് – 27) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

2017 ഏപ്രിൽ ഏഴിന് ആയിരുന്നു കേസിനാസ്പ്‌പദമായ സംഭവം നടന്നത്. കോരുത്തോട് ചിപ്ലാവ് ഭാഗത്ത് വീടിന് മുന്നിൽ നിന്ന സജീവ് (41) രഞ്ജിത്ത്(28) എന്നിവരെ ബൈക്കിലെത്തി അസഭ്യം വിളിച്ച് അക്രമാന്തരീക്ഷം സൃഷ്ടിക്കുകയും കൈയിൽ കരുതിയിരുന്ന ഇടിക്കട്ട, കമ്പിവടി തുടങ്ങിയ മാരകായുധങ്ങൾ ഉപയോഗിച്ച് തലയിലും മുഖത്തും ഗുരുതര പരിക്കുകളേൽപിക്കുകയും ചെയ്ത കേസിലാണ് പ്രതികളെ ശിക്ഷിച്ചത്.

ഇന്ത്യൻ ശിഷാ നിയമ പ്രകാരം 326,341,307 എന്നീ വകുപ്പുകൾ പ്രകാരം കുറ്റക്കാരെന്ന് കണ്ടെത്തി അഡ് ജില്ലാ കോടതി രണ്ട് (സ്പെഷ്യൽ ജഡ്ജി ജെ.നാസർ 9 വർഷം കഠിന തടവ് ശിക്ഷയും 60,000/ രൂപ പിഴയും വിധിച്ചത്.

മുണ്ടക്കയം പോലീസ് സബ് ഇൻസ്പെക്ടർമാരായിരുന്ന പ്രസാദ് എബ്രഹാം വർഗ്ഗീസ്, ഷാജു ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സിറിൾ തോമസ് പാറപ്പുറം, അഡ്വ, ധനുഷ് ബാബു കദളിക്കാട്ടിൽ, അഡ്വ. അർജ്ജുൻ വി. എസ് വലിയവീട്ടിൽ, അഡ്വ. സിദ്ധാർത്ഥ് എസ് തറയിൽ എന്നിവർ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *