കോട്ടയം: നഗരസഭയിലെ പെൻഷൻ തട്ടിപ്പ് പ്രതി അഖിൽ സി വർഗീസ് സ്ഥലംമാറ്റ പട്ടികയിൽ ഇടം പിടിച്ചു. നഗരസഭയിലെ ക്ലർക്കായിരുന്ന അഖിലിനെ ചങ്ങനാശ്ശേരി നഗരസഭയിലേക്കാണ് മാറ്റിയിരിക്കുന്നത്. അഖിലിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.

2.39 കോടി തട്ടിയ ഇയാളെ പിടികൂടാൻ സാധിക്കാത്തിനെ തുടർന്ന് പ്രതിക്കായി ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. അതേസമയം സാങ്കേതിക നടപടി മാത്രമെന്നാണ് തദ്ദേശ വകുപ്പിന്റെ വിശദീകരണം.

പെൻഷൻ തട്ടിപ്പ് വിവരം പുറത്തറിഞ്ഞതുമുതൽ ഒളിവിൽ കഴിയുന്ന അഖിലിനെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കോട്ടയം ജില്ലയിലും സ്വദേശമായ കൊല്ലത്തും അന്വേഷണം തുടരുന്നെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ഇയാളുടെ ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

വാർഷിക സാമ്പത്തിക പരിശോധനയിലാണ് കോട്ടയം നഗരസഭയിൽ വൻ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. കോട്ടയം നഗരസഭയിൽ ജോലി ചെയ്തിരുന്നപ്പോൾ പെൻഷൻ വിഭാഗം കൈകാര്യം ചെയ്‌തിരുന്ന കാലം മുതൽ അഖിൽ മൂന്നുകോടി രൂപയ്ക്ക് മുകളിൽ തട്ടിച്ചുവെന്നാണ് കേസ്. അമ്മയുടെ അക്കൗണ്ടിലേക്കാണ് അഖിൽ പെൻഷൻ തുക അനധികൃതമായി അയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You missed