തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്ററിൽ ചാരി നിന്നതിന് 14കാരനെ ബിജെപി നേതാവ് മർദ്ദിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. ഡിജിപിയോട് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. 10 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് ആവശ്യം.

ബിജെപി കാലടി ഏരിയ വൈസ് പ്രസിഡന്‍റ് ആണ് വിദ്യാർത്ഥിയെ മർദ്ദിച്ചത്. സ്വന്തം വീടിൻ്റെ മതിലിൽ ഒട്ടിച്ചിരുന്ന പോസ്റ്ററിലാണ് കുട്ടി ചാരിനിന്നത്. കുട്ടിയുടെ പിതാവിനെ ഇയാൾ ഭീഷണിപ്പെടുത്തിയെന്നാണ് വിവരം.

അതേസമയം കേസ് കൊടുത്തെങ്കിലും ഒത്തുതീര്‍പ്പാക്കാന്‍ ബിജെപി നേതാക്കള്‍ ഇടപെട്ടതായി കുട്ടിയുടെ പിതാവ് പ്രതികരിച്ചു. കൗണ്‍സിലര്‍ പറഞ്ഞതുകൊണ്ടാണ് കേസ് പിന്‍വലിച്ചത്. സംഭവത്തിന് പിന്നാലെ വാടക വീട് ഒഴിയാന്‍ ഉടമ ആവശ്യപ്പെട്ടെന്നും കുടുംബം പറഞ്ഞു.
