മുണ്ടക്കയം: മുണ്ടക്കയം റ്റി ആർ ആൻ്റ് റ്റി എസ്റ്റേറ്റിൽ ചെന്നാപ്പാറ ഡിവിഷനിലാണ് തൊഴിലാളി കടുവയുടെ മുന്നിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. എസ്റ്റേറ്റിലെ അടി കാട് വെട്ടാൻ പോയപ്പോൾ ആണ് കടുവയെ കണ്ടത്.
കഴിഞ്ഞ ഒരുവർഷത്തിനിടെ
അറുപതോളം വളർത്തുമൃഗങ്ങളാണ്
വന്യജീവിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. എസ്റ്റേറ്റിലെ ഇ.ഡി.കെ ഡിവിഷനിലും, ചെന്നാപ്പാറയിലുമാണ് വളർത്തുമൃഗങ്ങളെ കടുവ ആക്രമിച്ച് കൊന്നിരുന്നത്.
ആദ്യമൊക്കെ കാട്ടുപൂച്ചയെന്ന് വനംവകുപ്പ് പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ കടുവയെ നേരിൽ കണ്ടതോടെ എസ്റ്റേറ്റിലെ തൊഴിലാളികൾ ഭീതിയിലാണ്. ലയങ്ങളിൽ താമസിക്കുന്ന പ്രായമായവരും കുട്ടികളും ഉൾപ്പെടെയുളവർ ഇതോടെ
പുറത്തിറങ്ങാൻ ഭയക്കുകയാണ്. മേഖലയിൽ കാട്ടാനശല്യവും രൂക്ഷമാണ്
