കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടർ മരിച്ചതിന് പിന്നാലെ ഒരു മാസം മുന്‍പ് ദുരന്ത നിവാരണ വിദഗ്ധനായ മുരളി തുമ്മാരുകുടി ഫെയ്സ്ബുക്കില്‍ നടത്തിയ പ്രവചനം ചര്‍ച്ചയാകുന്നു.

“മാസത്തിൽ അഞ്ച് ആരോഗ്യ പ്രവർത്തകർ കേരളത്തിൽ രോഗികളുടേയോ ബന്ധുക്കളുടേയോ ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നും ഭാഗ്യവശാൽ ഇത്തരത്തിൽ ഒരു മരണം ഉണ്ടായിട്ടില്ലെന്നുമാണ് അദ്ദേഹം പോസ്റ്റിൽ പറയുന്നത്. അത് ഭാഗ്യം മാത്രമാണെന്നും അത്തരത്തിൽ ഒരു മരണം ഉണ്ടാകും എന്നത് നിശ്ചയമാണെന്നും അദ്ദേഹം പോസ്റ്റിൽ കൂട്ടിച്ചേർക്കുന്നു.”

ഏപ്രിൽ ഒന്നിനാണ് മുരളി തുമ്മാരുകുടി ഈ പോസ്റ്റ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. ചികിത്സാപ്പിഴവ് ആരോപിച്ചും മറ്റു തരത്തിലും ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടുന്ന ആരോഗ്യപ്രവർത്തകർ ആക്രമത്തിന് ഇരയാകുന്ന പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പോസ്റ്റ്.

https://m.facebook.com/story.php?story_fbid=pfbid02SAQufi4k9KUjAazKYizAupifiVjUh6N6xtpLQkLt3kQgr4mcifp2Y6jNLzkdpjK1l&id=1093158009&mibextid=Nif5oz

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed