ചെന്നൈ: കെഎസ്ആർടിസിയുടെ പേരിനെ ചൊല്ലി കേരളവും കർണാടകയും തമ്മിൽ വർഷങ്ങളായി തുടരുന്ന നിയമ പോരാട്ടത്തിൽ കേരളത്തിന് തിരിച്ചടി. കെഎസ്ആർടിസി എന്ന പേര് കർണാടക റോഡ് ട്രാൻസ്പോർട്ടിനും ഉപയോഗിക്കാമെന്ന് മദ്രാസ് ഹൈക്കോടതി.കെഎസ്ആർടിസി’ എന്ന പേര് കർണാടക ഉപയോഗിക്കുന്നതിനെതിരെ കേരള ട്രാൻസ്പോർട്ട് കോർപറേഷൻ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.
ട്രേഡ് മാർക്ക് രജിസ്ട്രി തങ്ങൾക്കും മാത്രമാണു കെഎസ്ആർടിസി എന്നു ഉപയോഗിക്കാൻ അനുമതി നൽകിയിരിക്കുന്നതെന്നും മറ്റാർക്കും ആ പേര് ഉപയോഗിക്കാൻ സാധിക്കില്ലെന്നും കേരളം അവകാശവാദം ഉന്നയിച്ചു. ഇതോടെയാണ് നിയമ പോരാട്ടത്തിന്റെ തുടക്കം. കർണാടക, ചെന്നൈയിലെ ഇന്റലക്ച്വൽ പ്രോപ്പർട്ടി അപ്പലേറ്റ് ബോർഡിനെ സമീപിച്ചു. പിന്നാലെ ബോർഡ് തന്നെ ഇല്ലെതായായി. അതോടെ കേസ് മദ്രാസ് ഹൈക്കോടതിയിൽ എത്തുകയായിരുന്നു.
തിരുവിതാംകൂർ രാജ കുടുംബമാണ് പൊതു ഗതാഗതം തുടങ്ങിയത്. സംസ്ഥാന രൂപീകരണത്തിനു ശേഷം 1965ൽ കെഎസ്ആർടിസിയായി. കർണാടക 1973 മുതലാണ് കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തു ഉപയോഗിച്ചു തുടങ്ങിയത്

