കൊച്ചി: പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ പ്രതിയുടെ ഭാര്യയോട് 10 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന പരാതിയിൽ അതിജീവിതയുടെ പേരിൽ പോലീസ് കേസെടുത്തു. മലപ്പുറം സ്വദേശിനിയുടെ പരാതിയിലാണ് നടപടി. പോലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തിരുന്നില്ല. തുടർന്ന് കോടതിയെ സമീപിച്ചു. കോടതി നിർദേശത്തെ തുടർന്ന് ചേരാനെല്ലൂർ പോലീസാണ് കേസെടുത്തത്.
കൊച്ചി നോർത്ത് പോലീസാണ് പരാതിക്കാരിയുടെ ഭർത്താവിന്റെ പേരിൽ പീഡനക്കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് യുവതി ഇടപെട്ട് ഭർത്താവിനെ ജാമ്യത്തിലിറക്കി. ഇതിനിടെ അതിജീവിത യുവതിയുമായി ബന്ധപ്പെടുകയും കേസ് പിൻവലിക്കാൻ 10 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തെന്നാണ് പരാതി. തുക സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്താൻ തന്റെ അഭിഭാഷകനെ വിളിക്കാനും അതിജീവിത ആവശ്യപ്പെട്ടു. അഭിഭാഷകനും അപമര്യാദയായി സംസാരിച്ചെന്ന് യുവതി പരാതിപ്പെട്ടു.