കൊച്ചി: കളമശ്ശേരിയിലുണ്ടായത് ബോംബ് സ്‌ഫോടനമെന്ന് സ്ഥിരീകരിച്ച് ഡി.ജി.പി ഷെയ്ഖ് ദർവേഷ് സാഹിബ്. ഐ.ഇ.ഡി (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) വസ്തുവാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ഡിജിപി പറഞ്ഞു.
ഐഇഡിയുടെ അവശിഷ്ട്ടങ്ങൾ പ്രാഥമീക നിഗമനത്തിൽ കണ്ടെത്തി.
നടന്നത് വിദൂര നിയന്ത്രിത സ്ഫോടനമാണെന്നും പിന്നിൽ ആരെന്ന് കണ്ടെത്തുമെന്നും സംഭവസ്ഥലത്ത് എത്തിയ ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.