ന്യൂഡൽഹി: രാജ്യം കണ്ട എക്കാലത്തെയും മികച്ച സ്പിന്നർമാരിലൊരാളും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനുമായ ബിഷങ് സിങ് ബേദി (77) അന്തരിച്ചു.
1967 മുതൽ 1979 വരെ ഇന്ത്യൻ ടീമിനായി 67 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 266 വിക്കറ്റുകൾ വീഴ്ത്തിയ താരമാണ്. 10 ഏകദിനങ്ങളിലൽ കളിച്ച ബേദി ഏഴ് വിക്കറ്റുകളും നേടിയിട്ടുണ്ട്.
ഇന്ത്യയുടെ ആദ്യ ഏകദിന വിജയത്തിൽ എറാപ്പള്ളി പ്രസന്ന, ബി എസ് ചന്ദ്രശേഖര്‍, എസ് വെങ്കിട്ടരാഘവന്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ സ്പിന്‍ വകുപ്പിന്റെ തലവരമാറ്റിയ താരമാണ് ബേദി.
1946 സെപ്തംബർ 25-ന് അമൃത്സറിൽ ജനിച്ച ബേദി ഇടംകൈയൻ ഓർത്തഡോക്സ് സ്പിന്നറായിരുന്നു. 1971-ൽ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയുടെ ചരിത്രപരമായ പരമ്പര വിജയത്തിൽ അജിത് വഡേക്കറുടെ അഭാവത്തിൽ ടീമിനെ നയിച്ചതും അദ്ദേഹമായിരുന്നു.