കൊച്ചി: പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ച നിലയിൽ. കൊച്ചി കളമശ്ശേരിയിലെ വീട്ടിൽ ഇന്ന് രാവിലെ ഏഴു മണിയോടെയാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ എഴുന്നേൽപ്പിക്കുന്നതിനായി ഭാര്യ വിളിച്ചപ്പോൾ വാതിൽ തുറന്നില്ല. തുടർന്ന് സുഹൃത്തുക്കളെ വിളിച്ചുവരുത്തി വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്തിയത്.
ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്ന ഗിരീഷ് ചികിത്സയിൽ ആയിരുന്നെന്നാണ് വിവരം. കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച പാലാരിവട്ടം പാലം അഴിമതിക്കേസ്, മാസപ്പടി വിവാദം എന്നിവയിലെ പരാതിക്കാരനാണ്. പ്രളയ ഫണ്ട് തട്ടിപ്പ് കേസിലും ഗിരീഷ് ബാബു ഇടപെട്ടിരുന്നു.