തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചതോടെ അതിർത്തി പ്രദേശങ്ങളിൽ കനത്ത ജാഗ്രത. കേരള – തമിഴ്നാട് അതിർത്തിയിൽ വാഹനങ്ങളിൽ ഉൾപ്പെടെ പരിശോധന ശക്തമാക്കി തമിഴ്നാട് സർക്കാർ.
പാട്ടവയലിൽ തമിഴ്നാട് ആരോഗ്യ വിഭാഗം യൂണിറ്റ് തുറന്നിട്ടുണ്ട്. ആളുകളുടെ ശരീരോഷ്മാവ് പരിശോധിച്ചാണ് കടത്തിവിടുന്നത്. കേരളവുമായി അതിർത്തി പങ്കിടുന്ന എല്ല ജില്ലകളിലും പരിശോധന കർശനമാക്കാനാണ് തമിഴ്നാട് സർക്കാരിന്റെ തീരുമാനം.
ചരക്കുവാഹനങ്ങൾ, ആംബുലൻസടക്കം ആശുപത്രി ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളുമായെത്തുന്ന വാഹനങ്ങൾ എന്നിവ പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.