കണ്ണൂർ: വിയ്യൂർ ജയിലിൽ ജയിലറെ മർദ്ദിച്ച കേസിൽ മട്ടന്നൂർ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മുഴക്കുന്ന് പൊലീസ് ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആകാശിന്റെ കുട്ടിയുടെ പേരിടൽ ചടങ്ങിനിടെയാണ് അറസ്റ്റ് ചെയ്തത്.
‘കാപ്പ’ ചുമത്തി നേരത്തെ അറസ്റ്റ് ചെയ്തിരുന്ന ആകാശ്, ആറു മാസത്തെ തടവ് കാലാവധി കഴിഞ്ഞ് ദിവസങ്ങൾക്ക് മുൻപാണ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്. വിയ്യൂർ ജയിലിൽ ‘കാപ്പ’ തടവുകാരനായി കഴിയുന്നതിനിടെയാണ് ഇയാൾ ജയിലറെ ആക്രമിച്ച കേസിലും പ്രതിയായത്.
ജയിലിൽ ഫോൺ ഉപയോഗിച്ചെന്ന സംശയത്തെത്തുടർന്ന് ചോദ്യം ചെയ്യാൻ വിളിച്ച ജയിലറെയാണ് ആകാശ് തില്ലങ്കേരി മർദ്ദിച്ചത്. അസി. ജയിലർ രാഹുലിനാണ് മർദ്ദനമേറ്റത്.