മുണ്ടക്കയം: മുണ്ടക്കയം മേഖലയിലെ സാധാരണക്കാർക്കിടയിലും, ചെറുകിട കർഷക- വ്യാപാരികൾക്കിടയിലും ബ്ലേഡ് മാഫിയ സജീവമാകുന്നു.
ഒരു ലക്ഷത്തിന് പന്തീരായിരം രൂപ മുതലാണ് പലിശ വാങ്ങുന്നത്. സാധാരണക്കാരായ ജനങ്ങളുടെ സാഹചര്യം മുതലെടുത്താണ് ഇവർ പലിശ കണക്കാക്കുന്നത്.

തവണ മുടങ്ങിയാൽ പണം നൽകുമ്പോൾ കൈവശം വാങ്ങുന്ന ചെക്ക് ഉപയോഗിച്ച് ചെക്ക് കേസാക്കി മാറ്റുന്നു. മുൻപ് പുരുഷൻമാരുടെ കുത്തകയായിരുന്ന മുണ്ടക്കയത്തെ വട്ടിപലിശ മേഖലയിൽ ഇപ്പോൾ വനിതകളും സജീവമാണ്. പുതിയ സംഘത്തിന് നേതൃത്വം നൽകുന്നത് മുണ്ടക്കയം പൈങ്ങനാ സ്വദേശിയായ വീട്ടമ്മയാണ്.

ഇവരോട് വാങ്ങിയ പണത്തെക്കാൾ പലിശ കൊടുത്ത് മുടിഞ്ഞവർ, ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ,ഡിജിപിക്കും ,മനുഷ്യവകാശ ,വനിത കമ്മീഷനുകളിലും പരാതി നൽകിയിട്ടുണ്ട്.
Nb : ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവിടുന്നതാണ്