കോട്ടയം: ഹൃദായാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ആൻ മരിയ ജോയ് (17) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11.40നായിരുന്നു മരണം.

ജൂൺ ഒന്നാം തീയതി രാവിലെ ഇരട്ടയാർ സെന്റ് തോമസ് പള്ളിയിലെ കുർബാനക്കിടെയാണ് ആൻമരിയക്ക് ഹൃദയാഘാതമുണ്ടായത്. തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും അതിനു ശേഷം വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീടാണ് കോട്ടയത്തേക്ക് മാറ്റിയത്.

2 മണിക്കൂർ 37 മിനിറ്റ് കൊണ്ടാണ് 139 കി.മീ. സഞ്ചരിച്ച് ആംബുലൻസിൽ ആൻമരിയയെ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചത്. ആംബുലൻസിന്റെ യാത്രയ്ക്കായി നാടൊന്നാകെ കൈകോർക്കുകയും ചെയ്തു. മന്ത്രി റോഷി അഗസ്റ്റിൻ അടക്കമുള്ളവർ ആൻ മരിയയുടെ വിദഗ്ധ ചികിത്സയ്ക്ക് സഹായമൊരുക്കാൻ രംഗത്തുണ്ടായിരുന്നു. സംസ്‌കാരം നാളെ 2 മണിക്ക് ഇരട്ടയാർ സെന്റ് തോമസ് പള്ളിയിൽ നടക്കും.

By Fazil

Leave a Reply

Your email address will not be published. Required fields are marked *