മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഹണി റോസ്. വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ടിലൂടെ അഭിനയജീവിതം ആരംഭിച്ച ഹണി റോസ് ഇന്ന് മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ച നടിയാണ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവിലൂടെ കയ്യടി നേടിയ ഹണി റോസ് സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ്.

ഹണി റോസ് എത്തുന്ന ഉദ്ഘാടന പരിപാടികളുടെ വീഡിയോകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധകരുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള സൈബര്‍ ആക്രമണം അടുത്തിടെയായി ഹണി റോസ് നേരിടാറുണ്ട്.

ശരീരത്തിന്റെ പല ഭാഗങ്ങളിലും താരം സര്‍ജറി ചെയ്തിട്ടുണ്ട് എന്നുള്ള കമന്റുകളും ഹണി റോസിനെതിരെ എത്താറുണ്ട്. ഈ ആരോപണങ്ങള്‍ക്ക് എല്ലാം മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

താൻ സർജറി ഒന്നും ചെയ്തിട്ടില്ലെന്നും ദൈവം തന്നത് മാത്രമേ തനിക്ക് ഉള്ളൂവെന്നും ഹണി റോസ് പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഹണിയുടെ പ്രതികരണം. കൃത്യമായ ഡയറ്റും വർക്കൗട്ടുകളും ചെയ്യാറുണ്ടെന്നും ഹണി പറയുന്നു.

“ഞാന്‍ ഒരു സര്‍ജറിയും ചെയ്തിട്ടില്ല. ദൈവം തന്നതല്ലാതെ ഒന്നും എനിക്കില്ല. പിന്നെ സൗന്ദര്യം നിലനിര്‍ത്താനുള്ള ചില പൊടിക്കൈകൾ ചെയ്യാറുണ്ട്. ഈ രംഗത്തു നില്‍ക്കുമ്പോള്‍ അതൊക്കെ തീര്‍ച്ചയായും വേണം. ഒരു നടിയായിരിക്കുക, ഗ്ലാമല്‍ മേഖലയില്‍ ജോലി ചെയ്യുക എന്നതൊക്കെ അത്ര എളുപ്പ പണിയല്ല. സൗന്ദര്യ സംരക്ഷണത്തിന് വര്‍ക്കൗട്ട് ചെയ്യാറുണ്ട്. കൃത്യമായ ഡയറ്റും പിന്തുടരും. പിന്നെ ചെറിയ ട്രീറ്റ്മെന്‍റുകളും. ഇതൊരു വലിയ വിഷയമാണെന്ന് എനിക്ക് തോന്നുന്നില്ല. നമ്മുടെ സ്വന്തം ശരീരത്തെ പരിചരിക്കുന്നത് വലിയ കാര്യമല്ലേ. ദൈവം തന്ന ശരീരം സുന്ദരമായി കൊണ്ട് നടക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. എന്തു ധരിക്കണം എങ്ങനെ നടക്കണം എന്നൊക്കെ തീരുമാനിക്കേണ്ടതും ഞാന്‍ തന്നെയാണ്. ആദ്യ സിനിമയില്‍ സ്ലീവ് ലെസ് ധരിക്കേണ്ടി വന്നപ്പോള്‍, കരഞ്ഞ ആളാണ് ഞാന്‍. പക്ഷേ ഇപ്പോഴെനിക്കറിയാം ധരിക്കുന്ന വസ്ത്രത്തിനല്ല കുഴപ്പം മറ്റുള്ളവരുടെ നോട്ടത്തിനാണെന്ന്”, എന്നാണ് ഹണി റോസ് പറയുന്നത്.
