മലപ്പുറം: പൊന്നാനിയില്‍ ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയിൽ വീണ് ജീപ്പ് മറിഞ്ഞ് അഞ്ചംഗ കുടുംബത്തിന് പരുക്കേറ്റ സംഭവത്തിൽ ജീപ്പോടിച്ചിരുന്ന ഗൃഹനാഥനെതിരെ പൊലീസ് കേസെടുത്തു.
അലക്ഷ്യമായി വാഹനം ഓടിച്ചെന്ന് കാണിച്ചാണ് പെരുമ്പടപ്പ് പൊലീസ് കേസ് എടുത്തത്. കരുനാഗപ്പള്ളി സ്വദേശി അഷ്റഫിന് എതിരെ ആണ് കേസ്.

അപകടത്തിന് കാരണം സിഗ്നല്‍ ഇല്ലാത്തതെന്ന് അഷ്റഫ് പരാതിപ്പെട്ടിരുന്നു. അപകടത്തില്‍ അഷ്റഫിനും കുടുംബത്തിനും പരുക്കേറ്റിരുന്നു
അഷറഫും കുടുംബവും കരുനാഗപ്പള്ളിയിൽനിന്ന് കണ്ണൂരിലെ ബന്ധുവീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം. ഓട നിർമാണത്തിന് എടുത്ത കുഴിയിൽ ഇവർ സഞ്ചരിച്ച ജീപ്പ് മറിയുകയായിരുന്നു.