ഭോപ്പാല്‍: റോഡരികില്‍ കഴിയുന്ന ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച് ബിജെപി നേതാവ്. മാനസികവെല്ലുവിളി നേരിടുന്ന യുവാവിനോടാണ് ബി.ജെ.പി നേതാവായ പർവേശ് ശുക്ലയുടെ ക്രൂരത.
മദ്ധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് മനഃസാക്ഷിയെ നടുക്കുന്ന സംഭവം നടന്നത്. ഇയാൾ സിദ്ധി ബി.ജെ.പി എം.എൽ.എ കേദാർ നാഥ് ശുക്ലയുടെ അടുത്ത അനുയായി ആണെന്നാണ് ലഭിക്കുന്ന വിവരം.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നതോടെ പ്രതിഷേധം ശക്തമായിട്ടുണ്ട്. കോൺഗ്രസ് വക്താവ് അബ്ബാസ് ഹഫീസ് അടക്കം നിരവധിപേരാണ് വീഡിയോ ഷെയർ ചെയ്തത്.