ഹരാരേ: അങ്ങനെ അതും സംഭവിച്ചു, ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾക്ക് നിരാശ പകർന്ന് ഐസിസി ഏകദിന ലോകകപ്പിന് യോഗ്യത നേടാനാകാതെ വെസ്റ്റിൻഡീസ് പുറത്ത്.

ഇത് ആദ്യമായാണ് വെസ്റ്റിൻഡീസ് ഏകദിന ലോകകപ്പ് ടൂർണമെന്റ് കളിക്കാതെ പുറത്താകുന്നത്. ക്വാളിഫയറിൽ നെതർലാൻഡ്സ്, സിംബാബ്വെ, ടീമുകൾക്ക് പുറമെ ഇന്ന് സ്കോട്ലൻഡിനോടും പരാജയപെട്ടതോടെയാണ് വിൻഡീസിന്റെ പുറത്താകൽ ഉറപ്പായത്.

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസിനെ വെറും 181 റൺസിൽ ചുരുക്കികെട്ടിയ സ്കോഡ്‌ലാൻഡ് മറുപടി വിജയലക്ഷ്യം 43.3 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നു. 107 പന്തിൽ പുറത്താകാതെ 74 റൺസടിയ മാത്യൂ ക്രോസ്, 106 പന്തിൽ 69 റൺടിയ ബ്രാൻഡൻ മല്ലൻ എന്നിവരുടെ മികവിലായിരുന്നു സ്കോട്ലൻഡിന്റെ വിജയം.

ഒരുകാലത്ത് ഫാസ്റ്റ് പേസ് ക്രിക്കറ്റെന്നാൽ അത് വെസ്റ്റ് ഇൻഡീസായിരുന്നു. ആകാശം തൊടുന്ന സിക്സറുകളും ഗ്രൗണ്ടിന്റെ ഒരു മൂല പോലും വിടാതെ പാഞ്ഞിരുന്ന ബൗണ്ടറികളും ടോ ക്രഷിങ് യോർക്കറുകളും മാന്ത്രികതയൊളിപ്പിച്ച സ്പിന്നുമെല്ലാം ആരാധകർക്ക് ഇന്ന് ഗതകാല സ്മൃതികൾ മാത്രമാണ്.

രണ്ട് തവണ ലോകകപ്പ് ചാമ്പ്യന്മാരായ വെസ്റ്റിൻഡീസിനെ സംബന്ധിച്ച് വളരെ ദയനീയമായ പ്രകടനമാണ് ക്വാളിഫയർ റൗണ്ടിൽ കാഴ്ചവച്ചത്. അതേസമയം സ്കോട്ട്ലാൻഡിനെ സംബന്ധിച്ച് അട്ടിമറി വിജയമാണ് മത്സരത്തിൽ നേടിയത്. നാളെ നടക്കുന്ന നിർണായക പോരാട്ടത്തിൽ സിംബാബ്വെയും ശ്രീലങ്കയും തമ്മിൽ ഏറ്റുമുട്ടും. ഇതിൽ വിജയിക്കുന്ന ടീമിന് യോഗ്യത ഉറപ്പിക്കാൻ സാധിക്കും.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed