അട്ടപ്പാടി: പാലക്കാട് അട്ടപ്പാടി ഷോളയൂരിൽ വന്യജീവിയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. ഷോളയൂര്‍ ഊരിലെ മണികണ്ഠന്‍ (26) ആണ് മരിച്ചത്.
മണികണ്ഠന്റെ വയറിന്റെ ഭാഗത്ത് കടിയേറ്റ മുറിവുകളുണ്ട്. ഇന്ന് പുലർച്ചെയാണ് ഊര് നിവാസികൾ മണികണ്ഠനെ മരിച്ച നിലയിൽ കാണുന്നത്. മണികണ്ഠനെ ആക്രമിച്ചു കൊന്ന ശേഷം വയറിന്റെ ഭാഗം വന്യമൃഗം ഭക്ഷിച്ചുവെന്നാണ് റിപ്പോർട്ട്.
വനംവകുപ്പ് അധികൃതർ വന്യജീവി ആക്രമണമാണെന്ന് വ്യക്തമാക്കിയെങ്കിലും ഏതു ജീവിയുടെ ആക്രമണത്തിലാണ് മണികണ്ഠൻ കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം പ്രദേശത്ത് സ്ഥിരമായി കാട്ടുപന്നിയുടെ ശല്യമുണ്ടെന്ന് നാട്ടുകാർ പറയുന്നു.
