ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ആവേശോജ്ജ്വലമായ അവസാന ദിവസത്തിലേക്ക്. നാലാം ദിവസം ഇരു ടീമുകളും കൃത്യമായി മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചപ്പോൾ അവസാന ദിവസം വളരെ നിർണായകമായി മാറിയിരിക്കുകയാണ്.
ഓസ്ട്രേലിയ ഉയർത്തിയ 444 റൺസ് എന്ന പടുകൂറ്റൻ സ്കോർ പിന്തുടർന്ന ഇന്ത്യ നാലാം ദിനം കളി അവസാനിച്ചപ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് എന്ന നിലയിലാണ്. അവസാന ദിനത്തിൽ ഇന്ത്യക്ക് വേണ്ടത് 280 റൺസാണ്.

കൂറ്റൻ വിജയലക്ഷ്യത്തിന് ഇറങ്ങുന്ന ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന ഒരു കണക്കുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെ ഒരു ടീമും 418 നു മുകളിൽ റൺ ചേസ് നടത്തിയട്ടില്ല. 2003 ൽ ഓസ്ട്രേലിയക്കെതിരെ വിൻഡീസ് ചേസ് ചെയ്ത 408 റൺസാണ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ.

• West Indies vs Australia, St John’s, 2003 – 418/7
• South Africa vs Australia, Perth, 2008 – 414/4
• India vs West Indies, Port of Spain, 1976 – 406/4
• Australia vs England, Leeds, 1948 – 404/3
• West Indies vs Bangladesh, Chattogram, 2021 – 395/7
അതേ സമയം ഓവലിലെ നാലാം ഇന്നിംഗ്സ് ബാറ്റിംഗ് വളരെ ദുഷ്കരമാണ്. ഇതുവരെ ഓവലിൽ 300 നു മുകളിൽ ആരും ചേസ് ചെയ്ത് ജയിച്ചട്ടില്ലാ. 1902 ൽ ഓസീസിനെതിരെ ഇംഗ്ലണ്ട് സ് ചെയ്ത 263 റൺസാണ് ലിസ്റ്റിൽ ഒന്നാമത്.
