തിരുവനന്തപുരം : വണ്ടിപ്പെരിയാറിൽ 6 വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിൽ ഗുരുതര വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥൻ സിഐ ടി.ഡി സുനിൽകുമാറിനെ സർക്കാർ സസ്പെൻഡ് ചെയ്തു. സുനിൽകുമാറിന് ഗുരുതര വീഴ്ച് സംഭവിച്ചതായി പോക്സോ കോടതി കണ്ടെത്തിയിരുന്നു. നിലവിൽ എറണാകുളം ജില്ലയിലെ വാഴക്കുളം പൊലീസ് സ്‌റ്റേഷനിൽ എസ്എച്ച്ഒ ആണ്. സുനിൽകുമാറിനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളെക്കുറിച്ച് അന്വേഷിക്കാൻ എറണാകുളം റൂറൽ അഡി. പൊലീസ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. 2 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.
6 വയസ്സുകാരിയെപീഡിപ്പിച്ചു കൊന്ന കേസിൽപൊലീസിന്റെയുംപ്രോസിക്യൂഷന്റെയും വീഴ്ചയെതുടർന്നു പ്രതി കുറ്റവിമുക്‌തനായസംഭവത്തിൽ പ്രതിപക്ഷം ഇന്ന്അടിയന്തര പ്രമേയംഅവതരിപ്പിച്ചിരുന്നു.പ്രതിപക്ഷത്തുനിന്ന് സണ്ണിജോസഫാണ് അടിയന്തരപ്രമേയത്തിന് നോട്ടിസ് നൽകിയത്.കേസിൽ തൊണ്ടിമുതൽശേഖരിക്കുന്നതിൽ കാലതാമസംവന്നതായി സണ്ണി ജോസഫ് പറഞ്ഞു.”തെളിവുകൾ നശിപ്പിക്കപ്പെട്ടു.പൊലീസിന്റെ ഭാഗത്തുവീഴ്ചയുണ്ടായി. കോടതി വീഴ്‌ചകൾചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രതിസിപിഎമ്മുകാരനാണ്. അന്വേഷണഉദ്യോഗസ്‌ഥർ പ്രതിക്കായിനിലകൊണ്ടു. അന്വേഷണഉദ്യോഗസ്‌ഥനെതിരെ നടപടിസ്വീകരിക്കണം. കേസ്പുനരന്വേഷിക്കണം’- സണ്ണിജോസഫ് ആവശ്യപ്പെട്ടു.