‘ഇടതുമാറി, വലതുമാറി, ഞെരിഞ്ഞമർന്ന് ഉയർന്നുപൊങ്ങി’, കളരിപ്പയറ്റിലെ വിദ്യകളൊന്നും ചേലക്കരയ്ക്ക് ബാധകമല്ല. കാരണം ചേലക്കരയിൽ അങ്ങനെയല്ല കാര്യങ്ങൾ. ‘ഇടതുമാറി, ഞെരിഞ്ഞമർന്ന് ഉയർന്നുപൊങ്ങി മലക്കം മറിഞ്ഞ് വീണ്ടും ഇടത്തോട്ട് തന്നെ’.
കഴിഞ്ഞ 28 വർഷത്തെ ഇടതു ചരിത്രം ചേലക്കരയിൽ ആവർത്തിച്ചു. എൽഡിഎഫിൻ്റെ ശക്‌തി കേന്ദ്രമായി ചേലക്കര വീണ്ടും മാറി. 2016ൽ ലഭിച്ച 10,200 വോട്ടുകളുടെ ഭൂരിപക്ഷം ഇക്കുറി യു.ആർ. പ്രദീപ് മറികടന്നു.
64256 വോട്ടുകൾ നേടിയാണ് യു ആർ പ്രദീപ് ചേലക്കരയിൽ ചെങ്കൊടി പാറിച്ചത്. യു ഡി എഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെ 12122 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പിന്നിലാക്കിയാണ് പ്രദീപ് മിന്നും വിജയം നേടിയത്.
