കോട്ടയം: ഈരാറ്റുപേട്ടയിൽ കേന്ദ്ര സേന ഇറങ്ങണം എന്നും പഴയ ഈരാറ്റുപേട്ട ഞങ്ങൾക്ക് തിരികെ വേണം എന്നും ബി ജെ പി നേതാവ് ഷോൺ ജോർജ്. ഈരാറ്റുപേട്ടയിൽ വൻ സ്ഫോടക ശേഖരം പിടികൂടിയതിന് പിന്നാലെ ഒരു മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈരാറ്റുപേട്ടയിൽ നിന്ന് 300 ഇലക്ട്രിക് ഡിറ്റനേറ്ററുകളും 200 ജലാറ്റിൻ സ്റ്റിക്കുകളും കണ്ടെടുത്തു. ഇതിൽ ദുരൂഹതയുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
5% വരുന്ന തീവ്രവാദികൾക്ക് വേണ്ടീ ഈരാറ്റുപേട്റ്റ ഞങ്ങൾ നാട്ടുകാർ വിട്ട് പോകില്ല. ഇവിടുത്തേ വലിയ ശതമാനം മുസ്ളീങ്ങളും സമാധാനക്കാരും ദേശ സ്നേഹികളും ആണ്. എന്നാൽ 5 % തീവ്രവാദികൾ ഞങ്ങളുടെ നാടിനെ നശിപ്പിക്കുന്നു. ഈരാറ്റുപേട്ടയേ ആയുധ പുര ആക്കിയതിൽ കേരള പോലീസ് അന്വേഷിച്ചാൽ സത്യം പുറത്തുവരില്ല. പോലീസിനു പരിമിതി ഉണ്ട്. കേന്ദ്ര ഏജൻസി ഈരാറ്റുപേട്ടയിൽ ഉടൻ വരണം.

പഴയ ഈരാറ്റുപേട്ടയും നാടും സ്നേഹവും ഞങ്ങൾ നാട്ടുകാർക്ക് തിരികെ തരണം. 5% വരുന്ന തീവ്രവാദികൾക്ക് ഞങ്ങൾ കീഴടങ്ങില്ല. പോരാടും. നടക്കൽ കുഴിവേലിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗോഡൗണിൽ നിന്ന് വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി. കഴിഞ്ഞദിവസം സ്ഫോടക വസ്തുക്കളുമായി കട്ടപ്പനയിൽ നിന്ന് പിടികൂടിയ ഷിബിലിയും കൂട്ടാളിയുമാണ് ഈ കെട്ടിടം വാടകക്ക് എടുത്തിരുന്നത്.

വണ്ടൻമേട് പൊലീസ് നടത്തിയ വാഹന പരിശോധനയിൽ ഷിബിലിയുടെ ജീപ്പിൽ നിന്ന് 300 ഇലക്ട്രിക് ഡിറ്റനേറ്ററുകളും 200 ജലാറ്റിൻ സ്റ്റിക്കുകളും കണ്ടെടുത്തിരുന്നു. ജില്ലയിലെ അനധികൃത പാറ മടകളിലേക്കാണ് സ്പോടക വസ്തുക്കളെത്തിച്ചതെന്നാണ് സൂചന. ഇതിൽ ദുരൂഹതയുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
