ലഖ്നൗ: ബി.ജെ.പി.യുടെ ബുൾഡോസർ ദരണത്തിനും, വിഭജന
രാഷ്ടീയത്തിനുമെതിരായ വിധിയെഴുത്താണ് നടന്നതെന്ന്
സമാജ് വാദി പാർട്ടി കേരള അദ്ധ്യക്ഷൻ ഡോ.സജി പോത്തൻ
തോമസ പറഞ്ഞു.
രാമക്ഷേത്രത്തിൻ്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച മോദിയെ
അയോധ്യയിലെ ജനങ്ങൾ തള്ളിക്കളഞ്ഞത് ഇന്ത്യ
വർഗീയതക്കൊപ്പമല്ലെന്നുള്ളതിൻ്റെ തെളിവാണ്.
പി.ഡി.എ മുന്നണിയുടെ രൂപീകരണമുൾപ്പടെ ശ്രീ.അഖിലേഷ്
യാദവിൻ്റെ തന്ത്രപരമായ നീക്കങ്ങളാണ് ഇന്ത്യാ മുന്നണിയുടെ
മുന്നേറ്റത്തിന് നെടുംതൂണായി പ്രവർത്തിച്ചത് എന്നും എസ്പി
കേരള അദ്ധ്യക്ഷൻ കൂട്ടിച്ചേർത്തു.
