കോട്ടയം: 2024-ലെ എഴുത്തച്ഛൻ പുരസ്കാരത്തിന് എഴുത്തുകാരൻ എൻ.എസ്. മാധവൻ അർഹനായി. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം.
എസ്.കെ. വസന്തൻ ചെയർമാനും ഡോ. ടി.കെ. നാരായണൻ, ഡോ. മ്യൂസ് മേരി ജോർജ്ജ് എന്നിവർ അംഗങ്ങളും സി.പി. അബൂബക്കർ മെമ്പർ സെക്രട്ടറിയുമായ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

കോട്ടയം പ്രസ്ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.
രചനാ ശൈലിയിലും ഇതിവൃത്ത സ്വീകരണത്തിലും നിരന്തരമായ ജാഗ്രത പുലർത്തുകയും ജീവിതയാഥാർഥ്യങ്ങളെ സർഗാത്മകതയുടെ രസതന്ത്രപ്രവർത്തനത്തിലൂടെ മികച്ച സാഹിത്യ സൃഷ്ടികളാക്കി മാറ്റുകയും ചെയ്ത എഴുത്തുകാരനാണ്എൻ.എസ്. മാധവനെന്ന് അദ്ദേഹം മന്ത്രി പറഞ്ഞു. കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കറും വാർത്താ മ്മേളനത്തിൽ പങ്കെടുത്തിരുന്നു. സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യപുരസ്കാരമാണ് എഴുത്തച്ഛൻ പുരസ്കാരം.
