കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കണാതായ കോഴിക്കോട് സ്വദേശി അർജുൻ അടക്കം 3 പേർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും പുനരാംഭിച്ചില്ല. അർജുന്റെ കുടുംബത്തിന്റെ അഭ്യർഥന പ്രകാരം തിരച്ചിലിന് എത്തിയ മുങ്ങൽ വിദഗ്ധൻ അർജുൻ മാൽപെക്ക് ഗംഗാവലി പുഴയിൽ ഇറങ്ങാൻ പൊലീസ് അനുമതി നൽകിയില്ല. കനത്ത അടിയോഴുക്കുളതിനാൽ പുഴയിൽ ഇറങ്ങാൻ അനുവദിക്കരുതന്ന് ജില്ലാ ഭരണ കൂടം പൊലീസിന് നിർദേശൻ നൽകുകയായിരുന്നു.

പുഴയിൽ ഇറങ്ങി തിരച്ചിൽ നടത്താൻ തയ്യാറാണന്നുംഎം എൽ എ വിളിച്ചിട്ടാണ് വന്നതന്നും ഈശ്വര്‍ മാൽപെ പറഞ്ഞു. പൊലീസ് നിർദേശം അവഗണിച്ചു പുഴയിൽ ഇറങ്ങില്ലന്നും അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണന്നും മാൽപെ വ്യക്തമാക്കി.

അമാവാസി ദിവസം രാവിലെ വേലിയിറക്കം മൂലം പുഴയിലെ വെള്ളം കുറയുന്നത് കണക്കിലെടുത്ത് പുഴയിൽ ഇറങ്ങാൻ ആയിരുന്നു മാൽപെയുടെ ആലോചന.

Leave a Reply

Your email address will not be published. Required fields are marked *